ന്യൂഡൽഹി: കൊവിഡ് കാലയളവിലെ കനത്ത തിരിച്ചടിയ്ക്ക് ശേഷം ബിസിനസിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ട്രാവൽ ടെക് സ്ഥാപനമായ ഓയോ. രണ്ട് വർഷത്തെ ഇടവേളയ്കക്ക് ശേഷം ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ല കാലയളവിൽ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗിൽ 83 ശതമാനം വർദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു.
കമ്പനിയുടെ 2002-ലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ ബുക്കിംഗുകൾ നടന്ന ബിസിനസ് നഗരം ഡൽഹിയാണ്. ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളാണ് ബുക്കിംഗിൽ തൊട്ടുപിന്നിലായുള്ളത്. ഒന്നാം സ്ഥാനത്തുള്ല ഡൽഹിയുടെ 50 ശതമാനവുമായി കണക്കാക്കുമ്പോൾ ഹൈദരാബാദ് ബുക്കിംഗിൽ 100 ശതമാനവും ബംഗളൂരു 128 ശതമാനവും കൊൽക്കത്തയും ചെന്നൈയും 96, 103 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതിന് പിന്നാലെ ഈ ജനുവരിയിൽ തന്നെ ബിസിനസ് ബുക്കിംഗുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വീണ്ടും വർദ്ധനവുണ്ടായി. ബിസിനസ് യാത്രക്കാർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മികച്ച താമസ അനുഭവം ഒരുക്കിയതായും അതിനാൽ തന്നെ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത ബിസിനസ്സ് സ്ഥാപനങ്ങൾ, കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ട്രാവൽ മാനേജ്‌മെന്റ് കമ്പനികൾ, ഫിലിം പ്രൊഡക്ഷൻ ഹൗസുകൾ ബുക്കിംഗിനായി ഓയോയ്ക്ക് മുൻഗണന നൽകിയത് കണക്കുകളിൽ പ്രതിഫലിക്കുകയായിരുന്നു എന്ന് കമ്പനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |