റിയാദ്: പൗരത്വ വ്യവസ്ഥയിൽ പ്രവാസികൾക്ക് ഗുണപ്രദമായ പുതിയ ഭേദഗതിയുമായി സൗദി അറേബ്യ. സൗദി വനിതകളെ വിവാഹം ചെയ്യുന്നവർക്ക് പൗരത്വം നൽകാമെന്ന പുതിയ വ്യവസ്ഥയാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കർശന നിബന്ധനകൾ പാലിക്കുന്നവർക്കാണ് പൗരത്വം നൽകുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഭേദഗതിയ്ക്ക് അനുമതി നൽകിയത്.
സൗദി വനിതകളെ വിവാഹം കഴിച്ച് രാജ്യത്ത് കഴിയുന്നവർക്ക് ആശ്വാസം നൽകുന്നതാണ് ഉത്തരവ്. പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്.
അതേസമയം, സൗദി വനിതയുടെയും വിദേശിയായ ഭർത്താവിന്റെയും മക്കൾക്കും പൗരത്വം നൽകുന്ന ഭേദഗതിയ്ക്കും അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഔദ്യോഗിക മുഖപത്രമായ ഉമ്മുൽഖുറയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സ്വദേശിയായ മാതാവിന്റെയും വിദേശിയായ പിതാവിന്റെയും മക്കളായി സൗദിയിൽ ജനിച്ചവർക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്ന് മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |