മുംബയ് : ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ നാടകീയ തീരുമാനവുമായി അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വില്പന അവർ റദ്ദാക്കി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുടർ ഓഹരിവില്പനയാണ് അദാനി ഗ്രൂപ്പ് ഉപേക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ താത്പര്യവും മുൻനിറുത്തിയാണ് അദാനി ഗ്രൂപ്പിന്റെ നിർണായക തീരുമാനം.
അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ ഉണ്ടായ ഇടിവ് ഏഴര ലക്ഷം കോടി രൂപ പിന്നിട്ടു. ഇന്നലെ അദാനി എന്റർപ്രൈസസിന്റെ മാത്രം ഓഹരി മൂല്യം 25 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. . ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതും ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |