തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്വമില്ലെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ധനവകുപ്പ് നൽകിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് കെ.എസ്.ആർ.ടി.സിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി,.സിയെ കാര്യക്ഷമമാക്കാൻ പരിഷ്കരണങ്ങൾ സർക്കാർ മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെ.എസ്.ആർ.ടി.സി. കാര്യക്ഷമമല്ലാത്ത കോർപ്പറേഷന് കീഴിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാദ്ധ്യതയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം മ്പളം ലഭിക്കാത്തതിന് ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ കെ.എസ്.ആർ.ടി.സി സ്ഥലംമാറ്റിയ വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്.നായർക്കെതിരെയാണ് നടപടി. സർക്കാരിനെയും കെ എസ് ആർ ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കാരണമായി പറയുന്നത്. വൈക്കം ഡിപ്പോയിൽ നിന്ന് അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച അഖിലയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 'ശമ്പള രഹിത സേവനം 44ാം ദിവസം' എന്ന ബാഡ്‌ജായിരുന്നു അഖില ധരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |