SignIn
Kerala Kaumudi Online
Thursday, 19 September 2024 3.17 AM IST

ജി.എസ്.ടി സമാഹരണം: മേയിൽ 1.57 ലക്ഷം കോടി,​ 12% വളർച്ച

Increase Font Size Decrease Font Size Print Page
gst-collection

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) യിൽ നിന്നുള്ള വരുമാനം മേയ് മാസത്തിൽ 1.57 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 12ശതമാനം വ‌ർദ്ധനയാണ് ഉണ്ടായത്. ഇത് അഞ്ചാം തവണയാണ് ജി.എസ്.ടി 1.5 ലക്ഷം കോടി രൂപ കടക്കുന്നത്. തുടർച്ചയായി 14 മാസവും 1.4 ലക്ഷത്തിന് മുകളിൽ ജി.എസ്.ടി സമാഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞു. മേയിൽ രാജ്യത്തെ ചരക്കുസേവന നികതി ഇനത്തിൽ നേടിയത് 1,57,090 കോടി രൂപയാണ്. ഏപ്രിലിൽ 1,​87,​035 കോടി രൂപയായിരുന്നു രാജ്യത്തെ ജി.എസ്.ടി സമാഹരണം.

മേയിലെ 1.57 ലക്ഷം കോടി രൂപയിൽ 28,411 കോടി രൂപ കേന്ദ്രത്തിന്റേയും 35,828 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്. സംയുക്ത ജി.എസ്.ടി 81,363 കോടി രൂപ.11,489 കോടി രൂപയാണ് സെസ്.

സംയോജിത ജി.എസ്.ടിയിൽ നിന്ന് കേന്ദ്ര ജി.എസ്.ടിയിലേക്ക് 35,369 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയിലേക്ക് 29,769 കോടി രൂപയും തീർപ്പാക്കി. സെറ്റിൽമെന്റിന് ശേഷമുള്ള മൊത്തം വരുമാനം കേന്ദ്രത്തിന് 63,780 കോടി രൂപയും സംസ്ഥാന ജി.എസ്.ടിക്ക് 65,597 കോടി രൂപയുമാണ്.

കേരളത്തിന് 11% വളർച്ച

കേരളത്തിന്റെ ജി.എസ്.ടി സമാഹരണം മേയ് മാസത്തിൽ 20297 കോടി രൂപായാണ് . 2022 മേയിൽ ഇത് 2064 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വളർച്ചയുണ്ടായി. 2023 ഏപ്രിലിൽ കേരളം 3010 കോടി രൂപ സമാഹരിച്ചിരുന്നു. മാർച്ചിൽ 2,​345 കോടി രൂപയും,​ ഫെബ്രുവരിയിൽ 2,​326 കോടി രൂപയുമാണ് കേരളം പിരിച്ചെടുത്തത്. മേയി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ ജി.എസ്.ടി സമാഹരണം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം വളർച്ചയോടെ 23,​536 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.