ന്യൂഡൽഹി: ഇന്ത്യ വൻതോതിൽ വളരുന്ന വ്യോമയാന വിപണിയാണ്, എന്നാൽ അന്താരാഷ്‌ട്ര റൂട്ടുകളിൽ സേവനം അപര്യാപ്തമാണെന്ന് എയർ ഇന്ത്യ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. ഐ.എ.ടി.എ വേൾഡ് എയർ ട്രാൻസ്‌പോർട്ട് ഉച്ചകോടിയിൽ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ വളർച്ചയുടെ പാതയിൽ ആണെങ്കിലും 50ൽ താഴെ വൈഡ് ബോഡി വിമാനങ്ങളുള്ളതിനാൽ ഒരു പിന്നാക്ക വിപണി കൂടിയാണ്. ഈ വർഷം ആദ്യം എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ബോയിംഗും എയർബസും ചേർന്ന് ഓർഡർ നൽകിയിരുന്നു.
വിമാന ഓർഡറിന്റെ പശ്ചാത്തലത്തിൽ, എയർലൈൻ പരിഹരിക്കാൻ ശ്രമിക്കുന്ന കാര്യമായ അസന്തുലിതാവസ്ഥയുണ്ടെന്ന് വിൽസൺ പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് എയർ ഇന്ത്യക്ക് പണമില്ലാത്തതിനാൽ 13 ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നിറുത്തേണ്ടിവന്നുവെന്നും 30,000 സ്പെയർ പാർട്സുകളുടെ ആവശ്യകത നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് സർക്കാരിൽ നിന്ന് ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |