അടൂർ: പള്ളിക്കൽ വില്ലേജിലെ പാറക്കൂട്ടം പ്രദേശത്തെ 17 കുടുംബങ്ങൾക്ക് ഉടൻ പട്ടയം അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റവന്യൂ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ആവശ്യം ഉന്നയിച്ചിരുന്നു. പള്ളിക്കൽ വില്ലേജിൽ പാറക്കൂട്ടം പ്രദേശത്ത് താമസിക്കുന്ന 17 കുടുംബങ്ങൾക്ക് കൈവശരേഖ ഉണ്ടെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. പന്തളം ബൈപ്പാസ്, അടൂർ-തുമ്പമൺ -കോഴഞ്ചേരി റോഡ് എന്നിവയുടെ സ്ഥലം ഏറ്റെടുപ്പ് അടിയന്തരമായി പൂർത്തിയാക്കുവാനും പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പന്തളം റവന്യൂ ടവറിന് സ്ഥലം ഏറ്റെടുക്കുന്നതിനും ഭരണാനുമതി ലഭിച്ച അടൂർ റവന്യൂ കോംപ്ലക്സിന്റെ സാങ്കേതിക തടസം പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |