ഹരിപ്പാട്: വ്യാജരേഖ ചമച്ചും കൃത്രിമം കാട്ടിയും സഹകരണ സംഘം സെക്രട്ടറി ലക്ഷങ്ങൾ തട്ടിയതായി കണ്ടെത്തി. ആറാട്ടുപുഴ പത്തിശ്ശേരി 481-ാം നമ്പർ ശ്രീനാരായണ സർവീസ് സഹകരണ സംഘം സെക്രട്ടറി മഹാദേവികാട് ചണകര വീട്ടിൽ ദീപ്തി ഭാസ്‌കരൻ ആണ്27,48,957 രൂപ തട്ടിയെടുത്തതായി ഓഡിറ്റിൽ കണ്ടെത്തിയത്. 11,14,309 രൂപ പലിശയുൾപ്പെടെ സംഘത്തിന് 38,63,267 ത്തിന്റെ നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
2022 മാർച്ച് മുതൽ 2023 ഏപ്രിൽ വരെയുളള കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയത്.
എം.ഡി.എസുകളിൽ കൃത്രിമം കാട്ടി 18,04,571, ദിനനിക്ഷേപങ്ങളിൽ തിരിമറി കാണിച്ച് 8,49,006, സി.എസ്.ഒ.എൽ വായ്പകളിൽ ക്രമക്കേട് നടത്തി 40,000രൂപയും അപഹരിച്ചിട്ടുണ്ട്.
കൂടാതെ പ്രവർത്തന രഹിതമായ സേവിംഗ്സ് അക്കൗണ്ടുകൾ നിക്ഷേപകർ അറിയാതെ അവസാനിപ്പിച്ചും ഇടപാടുകാരന് നൽകിയ തുകയിലും വൗച്ചറിലും കൃത്രിമം കാട്ടിയുംപണം തട്ടിയിട്ടുണ്ട്. കാർത്തികപ്പളളി സഹകരണസംഘം അസി.ഡയറക്ടർ ഓഫീസിലെ സീനിയർ ഓഡിറ്റർ നൽകിയ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. അതേസമയം,
സഹകരണ സംഘത്തിന് നഷ്ടമായതായി ഓഡിറ്റിൽ കണ്ടെത്തിയ മുഴുവൻ തുകയും സെക്രട്ടറി തിരിച്ചടച്ചതായി സംഘം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |