ചെന്നെെ: അബദ്ധത്തിൽ ചവറ്റുകൊട്ടയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് വലിച്ചെറിഞ്ഞ് ചെന്നെെ സ്വദേശി. ദേവരാജ് എന്നയാളാണ് അറിയാതെ ഡയമണ്ട് നെക്ലേസ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത്. ദേവരാജിന്റെ അമ്മ അദ്ദേഹത്തിന്റെ മകൾക്ക് വിവാഹസമ്മാനമായി നൽകിയതായിരുന്നു ആ മാല.
മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ ദേവരാജ് ഉടൻ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ശുചീകരണത്തൊഴിലാളികൾ നടത്തിയ തെരച്ചിലാണ് ഡയമണ്ട് നെക്ലേസ് കണ്ടെത്തിയത്. മാലിന്യ സംസ്കരണത്തിനായി ചെന്നെെ കോർപ്പറേഷൻ കരാർ എടുത്തിട്ടുള്ള കമ്പനിയായ ഉർബസർ സുമീതിന്റെ ഡ്രെെവറായ ജെ ആന്റണിസ്വാമിയാണ് ആദ്യം സമീപത്തെ ചവറ്റുകൊട്ടകളിൽ പരിശോധന നടത്തിയത്. തുടർന്ന് മറ്റ് അധികൃതരും സ്ഥലത്തെത്തി. പിന്നാലെ മാലിന്യത്തിൽ കുടുങ്ങിയ നിലയിൽ മാല കണ്ടെത്തുകയായിരുന്നു. അധികൃതരോടും തൊഴിലാളികളോടും ദേവരാജ് നന്ദി അറിയിച്ചു.
മുൻപും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗളൂരു വിമാനത്താവളത്തിൽ വച്ച് ഒരു യുവതിയുടെ ഡയമണ്ട് മോതിരം കാണാതായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുവതിയ്ക്ക് മോതിരം തിരികെ ലഭിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |