SignIn
Kerala Kaumudi Online
Friday, 13 September 2024 12.39 PM IST

അപകടം വിനേഷ് ഇന്നലെത്തന്നെ തിരിച്ചറിഞ്ഞു, ഒരു രാത്രി ഉറങ്ങാതെ തീവ്രശ്രമം നടത്തിയിട്ടും നിരാശ; ഒടുവിൽ ആശുപത്രിയിലുമായി

Increase Font Size Decrease Font Size Print Page

vinesh

ന്യൂഡൽഹി: വെറും ഒരു നൂറുഗ്രാം തട്ടിത്തെറിപ്പിച്ചത് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സുവർണ സ്വപ്നമാണ്. അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലാണെന്നാണ് കണ്ടെത്തിയതേടെയാണ് വിനേഷ് ഹോഗാട്ടിന് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. എന്നാൽ ഫൈനൽ മത്സരത്തിന് മുമ്പുതന്നെ ഭാരം കൂടുതലാണെന്ന കാര്യം വിനേഷും പരിശീലകരും മനസിലാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയുള്ള ഭാര പരിശോധനയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത് ഒഴിവാക്കാൻ രാത്രിമുഴുവൻ കഠിനാദ്ധ്വാനം നടത്തുകയായിരുന്നു.

50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് മത്സരിക്കേണ്ടത് എന്നതിനാൽ ഭാരം അമ്പതുകിലോഗ്രാമിനുള്ളിൽ തന്നെ നിലനിറുത്താൻ വേണ്ടിയുള്ള കഠിന ശ്രമമാണ് നടത്തിയത്. ഇന്നലെ മത്സരം കഴിഞ്ഞപ്പോഴാണ് ഭാരക്കൂടുതൽ ഉള്ളത് ശ്രദ്ധയിൽപ്പെട്ടത്. എങ്ങനെയും ഭാരം കുറയ്ക്കാനായി ശ്രമം. ഇതിനായി ഭക്ഷണം പോലും ഉപേക്ഷിച്ചു. സെമിക്കുശേഷം ഒരിറക്ക് വെള്ളം പോലം കുടിച്ചില്ല. രാത്രിമുഴുവൻ സൈക്ലിംഗ് ഉൾപ്പടെയുള്ള കഠിന വ്യായായമുറകളും ചെയ്തു. ഇത്രയൊക്കെ കഠിന പരിശ്രമം നടത്തിയിട്ടും ഒന്നും വിജയം കണ്ടില്ല. എന്നുമാത്രമല്ല, കഠിന വ്യായാമം വിനേഷിനെ ആശുപത്രിയിലുമാക്കി. അയോഗ്യയാക്കാനുള്ള തീരുമാനം എത്തുമ്പോൾ വിനേഷ് തീരെ അവശയായി ആശുപത്രിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇന്നുരാവിലെ നടത്തിയ പരിശോധനയിലാണ് ഭാരം കൂടുതലാണെന്ന് കണ്ടെത്തിയത്. 100ഗ്രാം അധികമാണെന്ന് കണ്ടതോടെ വിനേഷിനെ അയോഗ്യയാക്കേണ്ടിവരുമെന്ന് രാജ്യാന്തര ഒളിമ്പിക് അസാേസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. കാര്യങ്ങൾ കൈവിട്ടു എന്ന വ്യക്തമായതോടെ പ്രതിഷേധവുമായി ഇന്ത്യൻ സംഘം രംഗത്തെത്തി.

ഇതോടെ തങ്ങളുടെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നുകാണിച്ച് ഭാരപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നവർ പരാതി നൽകി. ഇതോടെ സംഭവം വിവാദമായി. അയോഗ്യയാക്കാനുളള തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഇന്ത്യയുടെ ആവശ്യവും നിരാകരിക്കുകയായിരുന്നു.

അതിനിടെ, പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. പാരീസിൽ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയെ വിളിച്ച് അദ്ദേഹം വിനേഷിനെ അയോഗ്യയാക്കിയ നടപടി പിൻവലിക്കുന്നതിനായി സമ്മർദ്ദം ചെലുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അയാേഗ്യയാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും രേഖാമൂലം പരാതി നൽകാനും പ്രധാനമന്ത്രി നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. അയോഗ്യയാക്കിയ വാർത്ത പുറത്തുവന്നതിന് പിന്നാണ് സോഷ്യൽ മീഡിയയിൽ ആശ്വാസവാക്കുകളുമായി മോദി എത്തിയിരുന്നു. വെല്ലുവിളികളെ തലയുയർത്തി നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ, ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, VINEESH, WEIGHT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.