പൊന്നാനി : പൊന്നാനിയിൽ അന്യ സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുകയും പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പൊന്നാനി മരക്കടവ് ഇസ്പാക്കാനകത്ത് സൈനുദ്ദീൻ (35) എന്ന ചക്കര സൈനുവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പൊന്നാനിയിൽ ബോട്ട് ഉടമകളുടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി മരക്കടവ് സ്വദേശി കോയയെ തടഞ്ഞ് നിറുത്തി ആക്രമിച്ച് പരിക്കേൽപിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒളിവിൽഅറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തി അതിക്രമം നടത്തിയത് ചോദ്യം ചെയ്ത ക്വാർട്ടേഴ്സ് നടത്തിപ്പുകാരനെയും പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചു. പൊന്നാനി പൊലിസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ സനോജ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ, വിപിൻ രാജ്, ആനന്ദ് എന്നിവർ ചേർന്ന അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |