ടെൽ അവീവ് : വെസ്റ്റ് ബാങ്ക് - ജോർദ്ദാൻ അതിർത്തിയിൽ മൂന്ന് ഇസ്രയേലികളെ ജോർദ്ദാൻ പൗരൻ വെടിവച്ചു കൊന്നു. ഇന്നലെ അലൻബി ബ്രിഡ്‌ജ് അതിർത്തിയിൽ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള കാർഗോ ഏരിയയിലായിരുന്നു സംഭവം.
39കാരനായ അക്രമിയെ ഇസ്രയേൽ സുരക്ഷാ സേന വധിച്ചു. ട്രക്ക് ഡ്രൈവറായ ഇയാൾ ജോർദ്ദാനിൽ നിന്ന് ചരക്കുമായി വെസ്റ്റ് ബാങ്കിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് വെടിവയ്പ് നടത്തിയത്. ഇസ്രയേൽ സൈന്യത്തിന്റെയോ പൊലീസിന്റെയോ ഭാഗമല്ലാത്ത സെക്യൂരിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടവർ.
സംഭവത്തിന് പിന്നാലെ അതിർത്തി അടച്ചു. ജോർദ്ദാനും ഇസ്രയേലും അന്വേഷണം ആരംഭിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യവും പാലസ്തീനികളും ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |