ന്യൂഡൽഹി : അറുപതിന് മുകളിൽ പ്രായമുള്ളവർക്ക് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി എയിംസ് ആശുപത്രിയിലെത്തി വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പൂർണമായും ഇന്ത്യൻ നിർമ്മിതമായ കൊവാക്സിൻ ആണ് മോദി സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം അരമണിക്കൂറോളം നിരീക്ഷണത്തിൽ ഇരുന്ന ശേഷമാണ് മോദി ആശുപത്രി വിട്ടത്. പിന്നാലെ അർഹരായ എല്ലാ പൗരന്മാരും വാക്സിൻ കുത്തിവയ്പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
എയിംസ് ആശുപത്രിയിൽ പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയ നഴ്സുമാരുടെ ടീമിൽ മലയാളിയായ റോസമ്മ അനിലും പുതുച്ചേരി സ്വദേശി നിവേദിതയുമാണ് ഉണ്ടായിരുന്നത്. ഇതിൽ നിവേദിതയാണ് മോദിക്ക് കുത്തിവയ്പ് നടത്തിയത്. റോസമ്മ അനിൽ സഹായിയായി. വാക്സിൻ കുത്തിവച്ചതിന് ശേഷം " ഇതിനകം കഴിഞ്ഞോ, അറിഞ്ഞതേയില്ല ( ലഗാ ഭി ദിയാ, പതാ നഹിം ചലാ) " എന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദിത മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടതിൽ വളരെ സന്തോഷമുണ്ടെന്ന് റോസമ്മ അനിലും പറഞ്ഞു. പിന്നാലെ നഴ്സുമാരുടെ സ്വന്തം സ്ഥലത്തെക്കുറിച്ചും കുശലാന്വേഷണം നടത്തി.
വാക്സിൻ നൽകാൻ വന്ന നിവേദിതയോട് മൃഗങ്ങൾക്കുള്ള സൂചിയാണ് കുത്തിവയ്പിനുപയോഗിക്കുന്നതെന്നാണ് മോദി ആദ്യം ചോദിച്ചതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യത്തിലെ തമാശ മനസാലാകാതിരുന്ന നഴ്സ് ഇല്ല എന്നാണ് ഉത്തരം പറഞ്ഞത്. എന്നാൽ മോദി രണ്ടാമത് ചോദ്യം വിശദീകരിക്കുകയായിരുന്നു. രാഷ്ട്രീയനേതാക്കൾ പൊതുവെ തൊലിക്കട്ടിക്ക് പേരുകേട്ടവരാണ്. അതിനാൽ പ്രത്യേകം സൂചിയാണോ ഉപയോഗിക്കുന്നതെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ എടുത്തശേഷം അരമണിക്കൂർ വിശ്രമിച്ചതിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ആശുപത്രി വിട്ടത്. 28 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസും അദ്ദേഹം സ്വീകരിക്കും
മൂന്ന് വർഷമായി എംയിസിൽ പ്രവർത്തിക്കുന്ന നിവേദിതയെ ഇപ്പോൾ വാക്സിൻ സെന്ററിലേക്ക് നിയമിക്കുകയായിരുന്നു.
Took my first dose of the COVID-19 vaccine at AIIMS.
Remarkable how our doctors and scientists have worked in quick time to strengthen the global fight against COVID-19.
I appeal to all those who are eligible to take the vaccine. Together, let us make India COVID-19 free! pic.twitter.com/5z5cvAoMrv— Narendra Modi (@narendramodi) March 1, 2021