പാലാ: മരിയസദനത്തിലെ അന്തേവാസികൾക്കായി പാട്ടുപാടിയും ഭക്ഷണം വിളമ്പി നൽകിയും റിമി ടോമിയുടെ ഇത്തവണത്തെയും ജൻമദിനാഘോഷം. കൊവിഡ് മഹാമാരി മൂലം രണ്ട് വർഷമായി ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതിരുന്ന മരിയസദനത്തിലെ അന്തേവാസികൾക്ക് റിമിയുടെ സാന്നിദ്ധ്യം അവിസ്മരണീയമായി. സഹോദരങ്ങളെപോലെ കണ്ട് കുശലാന്വേഷണങ്ങൾ നടത്തിയും തമാശകൾ പറഞ്ഞും അവർക്കൊപ്പം റിമി ഒരു ദിനം ചെലവിട്ടു. മരിയസദനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് അറിവുള്ള ഗായിക മുൻകാലങ്ങളിലും ജന്മദിനത്തിൽ മരിയസദനത്തിലെത്തിയിട്ടുണ്ടെന്ന് ഡയറക്ടർ മരിയസദനം സന്തോഷ് പറഞ്ഞു. തന്റെ അടുത്ത ജന്മദിനാഘോഷവും മരിയസദനത്തിൽ ആയിരിക്കുമെന്ന വാഗ്ദാനത്തോടെയാണ് അവർ മടങ്ങിയത്.
അഡ്വ. സന്തോഷ് മണർകാട്ട്, റവ. ഡോ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ എന്നിവ
രും ആഘോഷത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |