കാഞ്ഞങ്ങാട് :മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപെടുത്തി. മടക്കരയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ കാടങ്കോട്ടെ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കാവിലമ്മ എന്ന ഒഴുക്കു വല ഫൈബർ തോണിയിലെ മൂന്നു തൊഴിലാളികളാണ് എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങിയത്.ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന് ഫിഷറിസ് ഡി ഡി പി വി സതീശന്റെ നിദ്ദേശ പ്രകാരം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ റെസ്‌ക്യൂ ബോട്ട് എത്തി മൂന്നു തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ന്യൂനമർദ്ദം മൂലം കടൽ പ്രക്ഷുബ്ദ്ധമായതിനാൽ റെസ്‌ക്യു ബോട്ട് സഹായികമായാണ് ലക്ഷ്യ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്നു ജീവനക്കാർ പറഞ്ഞു. ഒക്ടോബർ പത്തിനാണ് പയ്യോളി സ്വദേശികളായ ഫിറോസ് (38 ), റാഷിദ് ( 38 ) ,സിദ്ദീഖ് (45 )എന്നിവർ തോണിയിൽ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയത്. ശക്തമായ കാറ്റും മഴയും മൂലം ഇന്നലെ മടങ്ങുമ്പോഴാണ് എൻജിൻ തകരാറായത്.കടൽക്ഷോഭം മൂലം തോണി തിരികെ കൊണ്ടുവരുവാൻ സാധിച്ചില്ല തുടർന്ന് കടലിൽ നങ്കുരമിട്ടിരിക്കുകയാണ്..റെസ്‌ക്യൂ ബോട്ട് ജീവനക്കാരായ ഗാർഡ് പി മനു, ഒ .ധനീഷ്, സി ശിവകുമാർ , ഡ്രൈവർമാരായ നാരായണൻ , സതീശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |