കണ്ണൂർ : വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പി.കെ.ആയിഷ മോഷണത്തിനിടെ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ അസമിൽ വച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് കണ്ണൂർ പൊലീസ് സാഹസികമായി പിടികൂടി കണ്ണൂരിലെത്തിച്ചത്.
ഒന്നാം പ്രതി മഹിബുൾ ഇസ്ലാമിനെ നേരത്തെ പിടികൂടിയിരുന്നു. മഹബുളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബംഗ്ലാദേശ് അതിർത്തിയിൽ ഒളിവിൽ കഴിയവയേ ആണ് നസറുൽ പിടിയിലായത്. സി.ആർ.പി.എഫ് സംഘത്തിന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ കണ്ണൂരിലെ പൊലീസ് സംഘം പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബർ 23 നാണ് മോഷണത്തിനിടെ അയിഷക്ക് ഗുരുതരമായി പരിക്കേറ്റത്. 29 ന് ചികിത്സയിലിരിക്കേ മരിച്ചു. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികൾ ടാപ്പ് അടച്ച് വെള്ളം തടസപ്പെടുത്തുകയായിരുന്നു. വെള്ളത്തിനായി പുറത്തിറങ്ങിയ ആയിഷയെ പ്രതികൾ ആക്രമിച്ചു. കാതിലുണ്ടായിരുന്ന ആഭരണങ്ങൾ പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |