തൃശൂർ: ദേശവിരുദ്ധരുടെ കേന്ദ്രമായി കേരളം മാറിയെന്നും ഓരോ രാഷ്ട്രീയ കൊലപാതകങ്ങളിലെയും തീവ്രവാദി ബന്ധം വളരെ വ്യക്തമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. തൃശൂരിലും പാലക്കാടും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാൽ രണ്ട് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട കേസ് എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കളക്ടറേറ്റിന് മുമ്പിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം തുടർച്ചയായി സംഭവിക്കുമ്പോഴും ഭരണകൂടവും പൊലീസ് സംവിധാനവും നിഷ്‌ക്രിയരായി നോക്കി നിൽക്കുകയാണ്. മതതീവ്രവാദികൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ അദ്ധ്യക്ഷനായി. ദേശീയ കൗൺസിലംഗം എം.എസ് സമ്പൂർണ, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബിജോയ് തോമസ്, ഏ.ആർ അജിഘോഷ്, അനീഷ് ഇയ്യാൽ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ലോചനൻ അമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |