ആലപ്പുഴ: വെള്ളപ്പൊക്കകെടുതികളിൽ നിന്ന് കരകയറാനാകാതെ വാഴ കർഷകർ. ജില്ലയിൽ ചാരുമൂട്, മാവേലിക്കര, ചേർത്തല ഭാഗങ്ങളിലാണ് വാഴകൃഷി വ്യാപകമായി ചെയ്യുന്നത്. തുടർച്ചയായുള്ള വെള്ളപ്പൊക്കവും കാട്ടുപന്നികളുടെ ശല്യവും മൂലം ഓണാട്ടുകരയിലെ തെക്കൻമേഖലയിലെ നൂറുകണക്കിന് കർഷകർക്ക് മൂന്ന് കോടിയോളം രൂപയുടെ കൃഷിനാശം ഉണ്ടായി.
ഒരുമാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരുകോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. കഴിഞ്ഞ ഒരുവർഷം പാലമേൽ പഞ്ചായത്തിൽ മാത്രം കാട്ടുപന്നികൾ നശിപ്പിച്ചത് ഒരുകോടി രൂപയുടെ കൃഷിവിളകളാണ്. കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിൽ കരകൃഷി ഉൾപ്പെടെ നശിച്ചു. കരിങ്ങാലിൽചാൽ, പെരുവേലിച്ചാൽ, പുഞ്ചകളി എന്നിവിടങ്ങളിൽ വാഴ വെള്ളത്തിൽ മുങ്ങി ചീഞ്ഞാണ് നശിച്ചത്.
കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കങ്ങളിലും ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായതും പാലമേൽ പഞ്ചായത്തിലാണ്. ഇതോടൊപ്പം നൂറനാട് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. ആറ്റുവ, ചെറുമുഖ പ്രദേശങ്ങളിലെ കൃഷിനാശം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലും വ്യാപകമായി കൃഷിനശിച്ചു. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി, പയ്യനല്ലൂർ, മുതുകാട്ടുകര തുടങ്ങിയ പ്രദേശങ്ങളിൽ ചേന, കാച്ചിൽ, ചീനി, വാഴ, പച്ചക്കറി കൃഷികളാണ് കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നത്.
വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർ ഇതോടെ ദുരിതത്തിലാണ്. അടുത്ത ചിങ്ങമാസത്തിലെ വിളവെടുപ്പ് പ്രതീക്ഷിച്ചാണ് വാഴയും വെറ്റിലയും വ്യാപകമായി കൃഷിയിറക്കിയത്.
""
2018 മുതൽ കൃഷി നഷ്ടമായ കർഷകർക്ക് ധനസഹായം ലഭിക്കുന്നില്ല. 10 മുതൽ 65 ദിവസം പ്രായമെത്തിയ ഉമ, ജ്യോതി ഇനങ്ങളിലെ നെൽച്ചെടികളും വെള്ളത്തിലാണ്.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |