കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ട് വാർഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. പിറവം മുനിസിപ്പാലിറ്റി 14-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. അജീഷ് മനോഹറും (സി.പി.എം) കൊച്ചി കോർപ്പറേഷൻ 63-ാം വാർഡ് ഗാന്ധിനഗർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു ശിവനുമാണ് ജയിച്ചത്. 504 വോട്ടു നേടിയ അജീഷ് 26 വോട്ടിനാണ് വിജയിച്ചത്. ഇതോടെ പിറവത്ത് എൽ.ഡി.എഫ്. ഭരണം നിലനിർത്തി. എൽ.ഡി.എഫ് 14, യു.ഡി.എഫ് 13 എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫ്. 478 വോട്ടു നേടി. എൻ.ഡി.എയ്ക്ക് ആറ് വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന്റെ അരുൺ കല്ലറയ്ക്കലും എൻ.ഡി.എ. യുടെ പി.സി. വിനോദുമായിരുന്നു മറ്റ് സ്ഥാനാർഥികൾ. 2950 വോട്ടുകൾ നേടിയ ബിന്ദു 687 വോട്ടുകൾക്കാണ് വിജയിച്ചത്. കോർപ്പറേഷനിൽ 68.34 ശതമാനവും പിറവത്ത് 85.7 ശതമാനം പോളിംഗ് നടന്നു. എൽ.ഡി.എഫ് 37, യു.ഡി.എഫ് 32, ബി.ജെ.പി 4 എന്നിങ്ങനെയാണ് കോർപ്പറേഷനിലെ ഇപ്പോഴത്തെ കക്ഷി നില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |