കാഞ്ഞങ്ങാട്: പുതിയ പാസ്‌പോർട്ടിനും പുതുക്കുന്നതിനും ഓൺലൈനായി നൽകുന്ന അപേക്ഷകളിൽ രേഖകൾ സമർപ്പിക്കാനുള്ള തീയതി വൈകിക്കുന്നത് വിദേശരാജ്യങ്ങളിലെ ജോലി ചെയ്യുന്നവർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.നേരത്തെ അപേക്ഷിച്ച് രണ്ടാഴ്ക്കുള്ളിൽ രേഖകൾ ഹാജരാക്കിയിരുന്നിടത്ത് ഇപ്പോൾ ഒരു മാസം കഴിഞ്ഞാണ് അവസരം ലഭിക്കുന്നത്.
ഒരു മാസത്തെ അവധിക്കാണ് പ്രവാസികളിൽ പലരും നാട്ടിലെത്തുന്നത്. ഗൾഫ് നാടുകളിൽ പാസ്‌പോർട്ട് പുതുക്കാൻ ഏജൻസികൾ വലിയ ഫീസ് ഈടാക്കുന്നതിനാൽ ഭൂരിഭാഗവും നാട്ടിലെത്തിയാണ് പുതുക്കുന്നത്.സംസ്ഥാനത്ത് പാസ്‌പോർട്ട് പുതുക്കുന്നതിന് 2000 രൂപയിൽ താഴെയാണ് ഫീസ്. വിദേശത്ത് ഇത് 12000 രൂപക്ക് മുകളിലും.നേരത്തെ രണ്ടാഴ്ചക്കുള്ളിൽ പാസ്‌പോർട്ട് ലഭിച്ചിരുന്നതിനാൽ അവധി കഴിഞ്ഞ് കൃത്യസമയത്ത് മടങ്ങാൻ സാധിച്ചിരുന്നു. എന്നാൽ ഇക്കുറി മടക്കയാത്രയുടെ സമയത്തും പാസ്‌പോർട്ട് ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കാത്തത് മൂലം പലരുടെയും ജോലിയെ തന്നെ ബാധിക്കുകയാണ്.
പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പിലാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദേശങ്ങളിൽ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടുതലാണ്.കൊവിഡ് തീവ്രവ്യാപന സമയത്ത് നാട്ടിലേക്കുള്ള വരവ് നീട്ടിവെച്ച പ്രവാസികളിൽ പലരും ഇപ്പോൾ മടങ്ങി എത്തുന്നുമുണ്ട്.രണ്ടാഴ്ചക്കുള്ളിൽ നൽകേണ്ട തത്ക്കാൽ പാസ്‌പോർട്ട് വൈകുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്.
പ്രശ്നം കൊവിഡ് തന്നെ
കൊവിഡിന്റെ വരവോടെയാണ് പാസ്‌പോർട്ട് ഓഫീസിൽ കാര്യങ്ങൾക്ക് അമാന്തം വന്നുതുടങ്ങിയത്. ലോക്ക്ഡൗൺ ഒഴിവായതിന് ശേഷം സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം കുറച്ചതാണ് ഇപ്പോഴത്തെ കാലതാമസത്തിന് പിന്നിലെന്ന് പാസ്‌പോർട്ട് ഓഫീസ് അധികൃതർ പറയുന്നു.
ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കാൻ
ഇത് പ്രാഥമികമായി അപേക്ഷിക്കുന്ന പാസ്‌പോർട്ടിന്റെ തരത്തെ ആശ്രയിച്ചാണ്. ഒരു സാധാരണ പാസ്‌പോർട്ട് ലഭിക്കാൻ ഏകദേശം 10മുതൽ 15 ദിവസമെടുക്കും . തത്കാൽ പാസ്‌പോർട്ടിന് 3മുതൽ 5 ദിവസവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |