പട്ടുവം: ഏതാനും ദിവസങ്ങളായി കുഞ്ഞിമതിലകം പരിസരത്ത് മുറിവേറ്റ് അവശനിലയിൽ കഴിഞ്ഞിരുന്ന നായയ്ക്ക് സഹായമെത്തി. കണ്ണൂർ താണ പുതുവേയിൽ രാജീവ് കൃഷ്ണനാണ് നായയെ മരുന്നുവച്ച് കെട്ടി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്.
വാഹനമിടിച്ച് പരിക്കേറ്റതിനെ തുടർന്ന് വ്രണം രൂപപ്പെട്ട് അവശനിലയിലായ നായ ഭക്ഷണമില്ലാതെ കഴിയുന്നത് കേരളകൗമുദിയിലൂടെ അറിഞ്ഞാണ് രാജീവ് കൃഷ്ണൻ കുഞ്ഞിമതിലകത്ത് എത്തിയത്. പാപ്പിനിശ്ശേരി സ്വദേശിനിയായ അഡ്വ.ശ്രീജയും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവശനിലയിലാകുന്ന നായകളെ ശ്രുശ്രൂഷിക്കുന്നത് സ്വന്തം കർമ്മമായി കാണുന്ന രാജീവ് കൃഷ്ണന്റെ വീട്ടിൽ ഇപ്പോൾ അൻപതോളം നായകളുണ്ട്.
കാര്യമായ ജോലിയൊന്നുമില്ലാത്ത രാജീവ് കൃഷ്ണൻ ആരുടേയും സഹായം സ്വീകരിക്കാതെ തന്നെയാണ് ജീവകാരുണ്യരംഗത്ത് സജീവമായി നിൽക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രവൃത്തി കണ്ട് കുഞ്ഞിമതിലകത്തെ വൃദ്ധദമ്പതികൾ നായയെ കൊണ്ടുപോകുന്നതിന്റെ ഓട്ടോക്കൂലി ഇവർക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |