കോട്ടയം: മരുന്നുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത ക്ഷയരോഗത്തെ കീഴടക്കാനുള്ള പോരാട്ടം കേരളത്തിൽ മുറുകി. ടി..ബി രഹിത സംസ്ഥാനമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലാണ് മരുന്നു ഫലിക്കാത്ത ടി.ബി രോഗ നിരക്ക് ഏറ്റവും കുറവ്.
.2009ൽ കേരളത്തിൽ 27118 ടി.ബി രോഗികൾ റിപ്പോർട്ട് ചെയ്തുവെങ്കിൽ 2017ൽ 20299 ആയി .കുറഞ്ഞിരുന്നു. 2021ൽ 19000ൽ താഴെയായി. വർഷം തോറും നാലു ശതമാനമാണ് കുറവ് . മരുന്നുകളെ പ്രതിരോധിക്കാൻ കഴിയാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി ബാധിതർ കുറവും കേരളത്തിലാണ്. ദേശീയ ശരാശരിയിൽ ലക്ഷത്തിൽ എട്ടു പേർ മാരക ക്ഷയ രോഗികളെങ്കിൽ കേരളത്തിലത് 0.66 ശതമാനം മാത്രമാണ്.
ചികിത്സാ വിജയ നിരക്ക് ആഗോളതലത്തിൽ 50 ശതമാനത്തിൽ താഴെയെങ്കിൽ കേരളത്തിൽ 70 ശതമാനമാണ്. കോട്ടയം ജില്ല അതിനും മുകളിലാണ്. നിരന്തര പരിശോധനയും മരുന്നുകളുടെ കൃത്യമായ ഉപയോഗവും വഴിയുള്ള പ്രതിരോധമാണ് ഇതിന് കാരണം.
-------
ശ്വാസ കോശത്തെ മാത്രമല്ല ടി.ബി ബാധിക്കുന്നത്. ശ്വാസ കോശം വഴി രക്തത്തിലെത്തി രോഗാണു . തലച്ചോറ്, കഴല, എല്ല്, വയറ് , കണ്ണ് , തൊലി, നട്ടെല്ല്, വൃക്ക തുടങ്ങി പല ഭാഗങ്ങളിലും ബാധിക്കാം.
മൈക്രോ ബാക്ടീരിയം ട്യൂബർ കുലോസിസ് ബാക്ടീരീയ വഴി വായുവിലൂടെ പകരുന്ന ടി.ബിക്ക് ചികിത്സ നൽകുന്നില്ലെങ്കിൽ രോഗി ചുമക്കുക തുമ്മുക ഉറക്കെ സംസാരിക്കുക വഴി പുറത്തു വരുന്ന കഫ കണികകളിൽ വായുവിലെത്തി അത് ശ്വസിക്കുന്ന ആൾക്ക് അണുബാധ ഉണ്ടാവാം.
ലക്ഷണങ്ങൾ
രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന ചുമ, പനി, രക്തം കലർന്ന കഫം,വിശപ്പില്ലായ്മ,ഭാരക്കുറവ്,പനിയോട് കൂടിയ രാത്രികാല വിയർക്കൽ
.ശ്വാസ കോശേതര ടി.ബിയെങ്കിൽകഴല വീക്കം,സന്ധികളിലെ വീക്കം,വേദനയും കഴുത്തിലുണ്ടാകുന്ന ദൃഡത
കുട്ടികളിലെ ടി.ബിയിൽ നിരന്തരമായ പനി,രണ്ടാഴ്ചയിലധികം നീളുന്ന ചുമ, മൂന്നു മാസമായി തൂക്കം കൂടാതിരിക്കുകയോ കുറയുകയോ ചെയ്യുക
പ്രമേഹം, പുകയില ഉപയോഗം, മദ്യപാനം, എച്ച്.ഐ.വി എന്നിവയാണ് ടി.ബി വരാനുള്ള അനുബന്ധ രോഗ കാരണങ്ങൾ
ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി കൊണ്ട് മൂടുക, പരിശോധനാ മുറികളിലും മറ്റും ആവശ്യത്തിന് വായു സഞ്ചാരം, കഫവും മറ്റും അണു നശീകരണത്തിന് വിധേയമാക്കുക, ലാബുകൾ, രോഗീ സന്ദർശന സ്ഥലങ്ങൾ അണുവിമുക്തമാക്കുക, തുറസായ സ്ഥലങ്ങളിൽ ചുമച്ച് തുപ്പരുത് , രോഗി സാമ്പിളുകൾ ടോയ്ലറ്റുകളിൽ ഫ്ലഷ് ചെയ്തു കളയുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |