പത്തനംതിട്ട : പുതുവത്സരആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡപകടങ്ങളുടെ സാദ്ധ്യത കൂടുതലാകയാൽ അമിതവേഗതയിലും മദ്യപിച്ചും അപകടകരമായും വാഹനം ഓടിക്കുന്നവരെ ലക്ഷ്യമാക്കി ഇന്നലെ മുതൽ ഓപ്പറേഷൻ ഫ്രീക്കൻ എന്ന പേരിൽ മോട്ടാേർ വാഹനവകുപ്പ് കർശന വാഹന പരിശോധന ആരംഭിച്ചു. പത്തനംതിട്ട ആർ.ടി.ഒ എ.കെ.ദിലു നേതൃത്വം നൽകി. ഇന്നലെ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയതിന് 126 കേസുകളെടുത്തു. 111പേർക്ക് താക്കീത് നൽകി. എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ, ജില്ലയിലെ വിവിധ സബ് ആർ ടി ഓഫീസുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എം.വി.ഐ മാരായ പ്രസാദ്, പദ്മകുമാർ, അജി.ബി, അരുൺകുമാർ കെ, അജയ് കുമാർ, അരവിന്ദ്, ഷിബു, സൂരജ് എന്നിവർ നേതൃത്വം വഹിച്ചു.
സിഗ്‌നൽ ലൈറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. യൂണിഫോമിലും മഫ്തിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തും. മഫ്തിയിലുള്ള ഉദ്യോഗസ്ഥർ വിവരം കൈമാറുന്നതനുസരിച്ചായിരിക്കും സിഗ്‌നൽ പോയിന്റുകളിൽ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തുക. ബ്രീത്ത് അനലൈസർ, ഹാൻഡ് ഹെൽഡ് സ്പീഡ് റഡാർ, കാമറകൾ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്തും. കുറ്റക്കാർക്കെതിരെ വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയിൽ സസ്‌പെൻഷൻ നപടികൾ ഉണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |