കോട്ടയം: ജില്ലയിൽ നിന്ന് 25 ഗുണ്ടകളെ ജയിലിലടച്ചെന്നും 26പേരെ കാപ്പാ ചുമത്തി നാടുകടത്തിയെന്നും ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പു പുറത്തിറക്കിയതിനു പിന്നാലെയാണ്, അതിലൊരു പ്രതി പൊലീസ് സ്റ്റേഷന്റെ മുറ്റത്തുതന്നെ യുവാവിനെ കൊന്നു കൊണ്ടിടാൻ ധൈര്യം കാട്ടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മീറ്ററുകൾ മാത്രം അകലെ നടന്ന സംഭവം പൊലീസിന്റെ കൃത്യനിർവഹണത്തിനു തന്നെ നാണക്കേടായി.
ജില്ലയിലെ ഗുണ്ടകളെയെല്ലാം അടിച്ചമർത്തിയെന്ന പൊലീസിന്റെ പൊള്ളയായ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഷാൻ വധം. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ ദിവസം വീടുകയറിയുള്ള അക്രമണത്തിൽ കാപ്പുന്തല പാലേക്കുന്നേൽ സജി ഭാസ്‌കരൻ കൊല്ലപ്പെട്ടിരുന്നു.
മുൻ വർഷങ്ങളേ അപേക്ഷിച്ച് കൊലപാതകങ്ങൾ കുറഞ്ഞ വർഷമായിരുന്നു 2021. എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിലേ പൊലീസിന്റെ ചരിത്രത്തിൽ കറുത്ത പാടായി ഈ കൊലപാതകം . കഴിഞ്ഞ വർഷം ജില്ലയിൽ 11 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കങ്ങഴയിൽ യുവാവിനെ പട്ടാപ്പകൽ ഓടിച്ചിട്ടു പിടിച്ചു കൊന്ന ശേഷം കാൽപാദം വെട്ടിയെടുത്തു കവലയിലെറിഞ്ഞതായിരുന്നു പോയ വർഷത്തെ ഞെട്ടിച്ച സംഭവം.
കൊലകൾ 10 വർഷത്തിൽ
2011:24
2012: 20
2013: 24
2014 :18
2015: 22
2016: 22
2017:10
2018 :15
2019: 21
2010 :22
2021: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |