കോട്ടയം : വേനൽ കടുത്തതോടെ തീറ്റപ്പുല്ലിന് ലഭ്യത കുറഞ്ഞതും ജലക്ഷാമം രൂക്ഷമായതും ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. ചൂട് കൂടി തുടങ്ങിയതോടെ പാൽ ഉത്പാദനവും കുറഞ്ഞു. പാടശേഖരങ്ങളിൽ ഭൂരിഭാഗങ്ങളിലും നെൽകൃഷി ചെയ്തതിനാൽ, പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. കച്ചി വാങ്ങാൻ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തിൽ വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
ഒരു തിരി കച്ചിക്ക് 30 രൂപയാണ് വില. 20 മുതൽ 25 രൂപ വരെ ഉണ്ടായിരുന്ന നാടൻ കച്ചി ഇപ്പോൾ കിട്ടാനില്ല. തോട്ടങ്ങളിൽ നിന്നു ഒഴിവാക്കുന്ന കൈതച്ചെടികൾ വേനൽക്കാലത്ത് പശുക്കൾക്ക് തീറ്റയായി നൽകാറുണ്ട്. ഒരു കിലോ കൈതയ്ക്ക് രണ്ടു രൂപയാണ് വാങ്ങുന്നത്.
കാലിത്തീറ്റ വിലയും ഉയർന്നു
കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയരുന്നതാണ് മറ്റൊരു വെല്ലുവിളി. 1250 ൽ നിന്ന് 1300 രൂപയായാണ് വില ഉയർന്നത്. പരുത്തി പിണ്ണാക്കിന് വില 35 ൽ നിന്നും 40 ആയി ഉയർന്നു. 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് 2000 രൂപ വേണം. 1050 രൂപയുണ്ടായിരുന്ന ഗോതമ്പ് തവിടിന് വില 1200 മുതൽ 1250 രൂപയായി ഉയർന്നു. ചോളപ്പൊടിയ്ക്ക് 1250 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |