SignIn
Kerala Kaumudi Online
Thursday, 19 September 2024 8.59 AM IST

വിലക്കയറ്റത്തിന്റെ അരുചി; പൂട്ടിട്ട് ഹോട്ടൽ മേഖല

Increase Font Size Decrease Font Size Print Page
hotel
ഹോട്ടൽ ഭക്ഷണം

മലപ്പുറം: പച്ചക്കറി,​ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ കോഴിക്കും തീ വിലയായതോടെ ജില്ലയിലെ ചെറുകിട,​ ഇടത്തരം ഹോട്ടലുകളിൽ വിളമ്പുന്നത് നഷ്ടത്തിന്റെ രുചിക്കണക്കുകൾ. കൊവിഡ് തരംഗത്തിന് ശേഷം ജനജീവിതം സാധാരണമായതോടെ ഹോട്ടൽ വ്യവസായം വീണ്ടും കരകയറുന്നതിന് ഇടയിലാണ് വിലക്കയറ്റം ഇടിത്തീയായത്. സ്വയംതൊഴിലെന്ന നിലയിൽ പ്രവാസികളുടെ അടക്കം നേതൃത്വത്തിൽ നിരവധി ഹോട്ടലുകൾ അടുത്തിടെ മാത്രം തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇവർ. ഹോട്ടൽ രംഗത്തെ കിടമത്സരം മൂലം വില കൂട്ടുന്നവരുടെ കച്ചവടം കുറയാറാണ് പതിവ്.

വൻകിട ഹോട്ടലുകളെ അപേക്ഷിച്ച് വിഭവങ്ങളുടെ വില ചെറുകിട ഹോട്ടലുകളിൽ കുറവാണ്. ഇതുകൊണ്ട് തന്നെ സാധനങ്ങളുടെ വില വർദ്ധനവ് ആദ്യം ബാധിക്കുന്നതും ഇവരെയാണ്. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 1,200ഓളം ഹോട്ടലുകൾ ജില്ലയിലുണ്ട്. ഇതിൽ 80 ശതമാനത്തോളം ചെറുകിട,​ ഇടത്തരം ഹോട്ടലുകളാണ്. തട്ടുകടകൾ ഉൾപ്പെടെ രണ്ടായിരത്തിലധികം ഹോട്ടലുകൾ ഉണ്ടാവുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

ഇടിത്തീയായത് ചിക്കൻ
ഒരുകിലോ കോഴിയിറച്ചിക്ക് 240 രൂപയാണ് വില. ഒന്നര മാസത്തിനിടയിലാണ് വിലയിലെ ഈ വലിയ വർദ്ധനവ്. വില കൂടിയാലും കിലോയ്ക്ക് 150ന് മുകളിൽ വരുന്നത് കുറവായിരുന്നു. ചിക്കൻ വിഭവങ്ങളുടെ രുചി തേടിയാണ് കൂടുതൽപേരും ഹോട്ടലുകളിൽ എത്തുന്നത്. ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിയാൽ കച്ചവടം തീരെ കുറയുമെന്നതിനാൽ കൊള്ള വില കൊടുത്ത് വാങ്ങിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ഹോട്ടലുകാർ പറയുന്നു.

മൈദയും ഓയിലും പൊള്ളും
മൂന്ന് മാസത്തിനിടെ അമ്പത് കിലോ മൈദയുടെ വില 1,250 രൂപയിൽ നിന്ന് 1,800 രൂപയിലേക്കാണ് എത്തിയിട്ടുള്ളത്. പൊറോട്ടയ്ക്കും പലഹാരങ്ങൾക്കും മൈദ ഒഴിവാക്കാനാവില്ല. ഗോതമ്പ് പൊറോട്ടകൾക്ക് ആവശ്യക്കാർ തീരെ കുറവാണ്. 110 രൂപയ്ക്ക് ലഭിച്ചിരുന്ന സൺഫ്ളവർ ഓയിലിന് ഇപ്പോൾ 160- 170 രൂപ നിരക്കിലാണ്. പൊറോട്ടയ്ക്ക് ചെറിയതോതിൽ വില വർദ്ധിപ്പിച്ചാൽ പോലും കച്ചവടത്തെയാകെ ബാധിക്കുമെന്ന് ഹോട്ടലുകാർ പറയുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്ന് മാസത്തിനിടെ 300 രൂപയും വർദ്ധിച്ചു.


നിത്യോപയോഗ സാധനങ്ങൾക്ക് ദിനംപ്രതി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ രക്ഷയില്ല. കൊവിഡ് കാലത്ത് വൻനഷ്ടങ്ങൾ വന്ന് പലരും കടക്കെണിയിലായി. പച്ചക്കറികൾക്ക് മാത്രമല്ല കോഴിക്കും വില കൂടിയതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ചിക്കൻ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

- സി.എച്ച്. സമദ്

ജില്ലാ പ്രസിഡന്റ്,​ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.