കോഴിക്കോട്: വയനാട്ടിലെ പുത്തുമലയിൽ 2019 ആഗസ്‌റ്റിലുണ്ടായ ഉരുൾപൊട്ടലിൽ വീടും സ്വത്തുക്കളും നഷ്‌ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാരുമായി ചേർന്ന് മലബാർ ഗ്രൂപ്പ് നിർമ്മിച്ച 12 വീടുകളുടെ താക്കോൽദാനം 26ന് നടക്കും. മേപ്പാടിയിൽ മാതൃഭൂമി നൽകിയ സ്ഥലത്താണ് 'ഹർഷം" എന്നപേരിൽ പുനരധിവാസ പദ്ധതി.
പദ്ധതിയിൽ മൂന്നു വീടുകൾകൂടി മലബാർ നിർമ്മിച്ചുനൽകും. 26ന് ഉച്ചയ്ക്ക് 12.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് താക്കോൽദാനം നിർവഹിക്കും. ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംഷാദ് മരക്കാർ തുടങ്ങിയവർ സംബന്ധിക്കും. 50 കുടുംബങ്ങളെയാണ് മേപ്പാടിയിൽ പുനരധിവസിപ്പിക്കുന്നത്. ഈ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കാൻ മലബാർ ഗ്രൂപ്പ് ഒരുക്കിയ പദ്ധതിയുടെ ഉദ്ഘാടനം എളമരം കരീം എം.പി നിർവഹിക്കും.
മലബാറിന്റെ സാമൂഹികപ്രതിബദ്ധതാ ഫണ്ടുപയോഗിച്ചാണ് പദ്ധതികൾ ഒരുക്കിയത്. പുനരധിവാസ പദ്ധതികളുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |