തിരൂർ: തമിഴ്നാട് മഹാബലിപുരത്ത് നടന്ന ഡി.എൻ.എ, ഡബ്ല്യൂ.എഫ്.എഫ് (വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ) മിസ്റ്റർ ഇന്ത്യ ശരീര സൗന്ദര്യ മത്സരത്തിൽ ചെമ്മാട് മമ്പുറം സ്വദേശിയായ ശ്രീകാന്ത് പട്ടാളത്തിൽ മിസ്റ്റർ ഇന്ത്യ രണ്ട് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി.
നാഷണൽ ലെവൽ ബെർമുഡാ ബീച്ച് മോഡൽ ഇനത്തിലും 60 കെ.ജി ബോഡി ബിൽഡിംഗ് ഇനത്തിലുമാണ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. കേരളത്തിൽ ആദ്യമായിട്ടാണ് വ്യക്തിഗത ഇനത്തിൽ രണ്ട് മെഡലുകൾ ഒരു വ്യക്തി കരസ്ഥമാക്കുന്നത്.
ഡബ്ല്യൂ.എഫ്.എഫ് നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി പ്രമോദ്, കേരള ടീം മാനേജർ അബ്ദുൽ മുനീർ ചേറക്കൽ, ടീം കോച്ച് സ്റ്റാൻലി ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് കേരള ടീം മത്സരത്തിൽ പങ്കെടുത്തത്.
സാമ്പത്തിക പ്രയാസം ഏറെ അനുഭവിക്കുന്ന ശ്രീകാന്ത് പെയിന്റിംഗ് തൊഴിലാളി ആണ്. ഡബ്ല്യൂ.എഫ്.എഫ് ഭാരവാഹികളായ അബ്ദുൽ മുനീർ ചിറക്കൽ, ആർ.സി വേണുഗോപാൽ, ഷിജു സി.പി എന്നിവരുടെ സഹായത്തിലാണ് ദേശീയ മത്സരത്തിൽ ശ്രീകാന്തിന് പങ്കെടുക്കാൻ സാധിച്ചത്. ചെമ്മാടുള്ള കോയാസ് ജിമ്മിലെ ഷിജു സി.പി ആണ് ശ്രീകാന്തിന്റെ പരിശീലകൻ
ജൂലായിൽ തായ്‌ലൻഡിൽ നടക്കുന്ന ഡബ്ല്യൂ.എഫ്.എഫ് ഇന്റർ നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ താരം അർഹതനേടിയിട്ടുണ്ട്. ഇതിനുള്ള ഭാരിച്ച സാമ്പത്തിക ചെലവ് ശ്രീകാന്തിനെ സമ്മതിച്ച് വലിയ ഒരു ബാധ്യതയായി നിലനിൽക്കുന്നു.
ഡബ്ല്യൂ.എഫ്.എഫ് മലബാർ മീഡിയ കോ ഓർഡിനേറ്റർ പി.എസ്. സഹദേവൻ, ജില്ലാ വൈസ് ചെയർമാൻ നൗഷാദ് പരന്നേക്കാട്, വർക്കിംഗ് പ്രസിഡന്റ് എം. അബുതാഹിർ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീകാന്തിനും ടീമിനും തീരുർ റെയിൽവേ സ്റ്റേഷൻ സ്വീകരണം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |