കാസർകോട് : സംസ്ഥാനത്തെ ക്രമസമാധാനരംഗത്തും കേസന്വേഷണത്തിലും നിർണായകസംഭാവന നൽകിയ പൊലീസുദ്യോഗസ്ഥർ തങ്ങൾ പഠിച്ച കലാലയത്തിൽ ഒരിക്കൽ കൂടിയെത്തി. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന കാസർകോട് ഗവൺമെന്റ് കോളേജിൽ യാദൃശ്ചികമായാണ് ജില്ലയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ സംഗമിച്ചത്. അഡീഷണൽ എസ്. പി ഹരിചന്ദ്ര നായിക്ക്, കാസർകോട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ, കാസർകോട് ടൗൺ എസ്.ഐ എം.വി വിഷ്ണുപ്രസാദ് എന്നിവരാണ് തങ്ങളുടെ കലാലയത്തിലെത്തി സ്മരണകൾ പങ്കിട്ടത്.
ജില്ലാ പൊലീസ് മേധാവി ഡോക്ടർ വി.സക്സേന വിളിച്ച കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വിദ്യാനഗറിലെ തങ്ങളുടെ കോളേജിൽ ഇവരെല്ലാം എത്തിയത്. കലോത്സവത്തിലും പഠനത്തിലും മികവ് പുലർത്തിയവർ കൂടിയായിരുന്നു ഇവർ. 2003-05 വർഷത്തിൽ എം എ ഇംഗ്ലീഷ് കാസർകോട് ഗവൺമെന്റ് കോളേജിൽ പഠിച്ചതിന്റെ ഓർമ്മകളാണ് എസ് ഐ എം വി വിഷ്ണു പ്രസാദിന്.
1990 ൽ പ്രീഡിഗ്രിക്ക് ചേർന്ന ഡോ.ബാലകൃഷ്ണൻ 1998 ൽ എം.എസ്.സി ജിയോളജി കഴിഞ്ഞാണ് കലാലയം വിട്ടത്. സീനിയർ ആയി പഠിച്ച അഡീഷണൽ എസ്. പി ഹരിശ്ചന്ദ്ര നായിക്ക് 1994 ൽ കോളേജിൽ നിന്ന് പടിയിറങ്ങി. ബേക്കൽ ഡിവൈ.എസ്.പിയും ബാലകൃഷ്ണൻ നായരുടെ സീനിയർ ആയിരുന്നു. രാജപുരം സി. ഐ വി.ഉണ്ണികൃഷ്ണൻ ബാലകൃഷ്ണൻ നായരുടെ കൂടെ പഠിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |