വാഷിംഗ്ടൺ:ലോകമെമ്പാടും ചർച്ചാവിഷയമായ ഓസ്കാർ കരണത്തടി വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ലോക പ്രശസ്ത ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജേഡ പിങ്കറ്റ് സ്മിത്ത്. ഇൻസ്റ്റയിലൂടെയാണ് ജേഡ പ്രതികരിച്ചിരിക്കുന്നത്. മുറിവുണക്കലുകളുടെ കാലമാണിത്. ഞാൻ ഇവിടെ വന്നത് അതിനുവേണ്ടിയാണ് - ജേഡ കുറിച്ചു. ഒപ്പം കൈകൂപ്പിക്കൊണ്ടുള്ള ഇമോജികളും ഹൃദയത്തിന്റെ ഇമോജികളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്രിസിനെ വിൽസ്മിത്ത് അടിച്ചതിനെ പറ്റി യാതൊരു പരാമർശവും ജേഡ നടത്തിയില്ല. സംഭവം ജേഡയെ വേദനിപ്പിച്ചു എന്നു തന്നെയാണ് പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
ജേഡയുടെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഓസ്കാർ വേദിയിൽ വച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയാണ് അടിയിൽ കലാശിച്ചത്. ആദ്യം വിൽ സ്മിത്തും തമാശ കേട്ട് ചിരിച്ചെങ്കിലും ജേഡയ്ക്ക് വിഷമമായെന്ന് മനസ്സിലായതോടെ സ്മിത്ത് വേദിയിൽ കയറി റോക്കിന്റെ കരണത്തടിച്ചു. ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിലൂടെ പറയരുതെന്നും മുന്നറിയിപ്പ് നൽകി.
വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വിൽ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |