കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്‌ട് 2021-22ൽ 4,100 കോടി രൂപയുടെ വിറ്റുവരവ് നേടി. മുൻവർഷത്തേക്കാൾ 27 ശതമാനം അധികമാണിത്. 9.63 ലക്ഷം ടൺ വളമാണ് കഴിഞ്ഞവർഷത്തെ ഉത്പാദനം; വിറ്റഴിച്ചത് 10 ലക്ഷം ടൺ.
9 വർഷത്തെ ഇടവേളയ്ക്കുശേഷം കാപ്രോലാക്ടം 20,835 ടൺ പുനരുത്പാദനം നടത്തി. രാജ്യത്തേക്കുള്ള ഇറക്കുമതി കുറയ്ക്കാൻ ഇതു സഹായിച്ചു. അമ്പലമേടിലുള്ള കൊച്ചിൻ ഡിവിഷനിൽ പുതിയ എൻ.പി. പ്ലാന്റ് സ്ഥാപിച്ച് ഉത്പാദനശേഷി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫാക്‌ട്. 2024 ഓടെ മൊത്തം ഉത്പാദനശേഷിയിൽ 5 ലക്ഷം ടണ്ണിന്റെ വർദ്ധന പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |