കണ്ണൂർ: ഇടതുപക്ഷ മതേതര ശക്തികളുടെ ഐക്യത്തിലൂടെ മാത്രമേ രാജ്യത്ത് ആർ.എസ്.എസിനെയും സംഘപരിവാറിനേയും പ്രതിരോധിക്കാൻ കഴിയൂവെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂർ ടൗൺ സ്‌ക്വയറിലെ സി എച്ച് കണാരൻ നഗറിൽ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചു കൊണ്ടു മാത്രമേ രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാൻ കഴിയൂ. മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കുകയാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം ചെയ്യുന്നത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് ലക്ഷ്യം. പഴയ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് നാടിനെ മടക്കിക്കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. ഹിന്ദുക്കളെത്തന്നെ ബ്രാഹ്മണനെന്നും ദളിതനെന്നുമെല്ലാം വേർതിരിച്ച് ഭിന്നിപ്പിക്കുന്നു. എന്ത് ഭക്ഷിക്കണമെന്നും എന്ത് ധരിക്കണമെന്നും എന്ത് പഠിക്കണമെന്നും എങ്ങിനെ പെരുമാറണമെന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം സംഘപരിവാറും ആർ.എസ്.എസും ഏറ്റെടുക്കുകയാണെന്നും രാജ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |