കൊല്ലം: ഇത്തവണത്തെ വിഷുവിന് കണിക്കൊന്നയുടെ സാരിയാണ് ട്രെൻഡ്. വിഷുക്കവിതയിലും കഥകളിലുമെല്ലാം പീതാംബര പട്ടുടുത്ത പ്രകൃതിയെ വർണിക്കാറുണ്ടെങ്കിലും കൊന്നപ്പൂവ് സാരിയിൽ പതിപ്പിക്കുന്നത് പുത്തൻ ശൈലിയാണ്. കണിക്കൊന്ന പൂക്കൾ ഹാൻഡ് എംബ്രോയ്ഡറിയായി ചെയ്‌തെടുത്തതും മ്യൂറൽ പെയിന്റിംഗ് ചെയ്തതുമായ സാരികൾക്ക് വിഷുവിന് മുമ്പേതന്നെ വൻ ഡിമാൻഡാണെന്ന് വസ്ത്ര വ്യാപാരികൾ പറയുയുന്നു.
വിഷുവിന് കണികാണാൻ കണിക്കൊന്ന പൂവ് ഒരുക്കാറുണ്ടെങ്കിലും സാരിയിൽ പൂവുകൾ തെളിയുന്നത് പുതിയ കാഴ്ചയാണ്. സെറ്റ് സാരികളിലാണ് മഞ്ഞ പൂക്കൾ നിറഞ്ഞത്. പെൺകുട്ടികൾക്കുള്ള ക്രോപ് ടോപ്പും ഫ്ളയേർഡ് സ്കർട്ടുമൊക്കെ വിപണിയിലുണ്ട്. വിഷുവിന് മുമ്പേ എല്ലാം വിറ്റുപോകുമെന്ന് വ്യാപാരികൾക്ക് ഉറപ്പുണ്ട്. 990 മുതൽ 1500 രൂപവരെയാണ് മ്യൂറൽ പെയിന്റിംഗിലൂടെ കണിക്കൊന്നപ്പൂവ് വരച്ച സാരികളുടെ വില. ഹാൻഡ് എംബ്രോയ്ഡറിക്ക് മൂവായിരത്തിന് മുകളിലേക്കാണ് വില. പതിനായിരത്തിന് മുകളിൽ വിലവരുന്ന വിഷുസാരികളും വിപണിയിലുണ്ട്. വിഷുദിനത്തിൽ മാത്രം ഉടുക്കുന്നവരാണ് മ്യൂറൽ പെയിന്റിംഗ് സാരികൾ വാങ്ങുന്നത്. ഇത് കഴുകി പെയിന്റിംഗ് മങ്ങുമെന്ന ആശങ്കയുണ്ട്.
വസ്ത്ര വ്യാപാര ശാലകളിലെല്ലാം കണിക്കൊന്ന സാരികൾ നിറഞ്ഞുകഴിഞ്ഞു. കണിക്കൊന്ന പൂവുകളുള്ള മുണ്ടുകളും വിപണിയിലുണ്ട്. എന്നാൽ, പുരുഷൻമാർക്ക് പൂവുകള്ള സെറ്റ് മുണ്ടുകളോട് അത്ര കമ്പമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ മ്യൂറൽ പെയിന്റിംഗ് സാരികൾ കേരളത്തിലെത്തിയിട്ടുണ്ട്.
വിഷുക്കാലത്ത് കേരളത്തനിമയുള്ള സാരികൾക്കാണ് ഡിമാൻഡ്. ഗോൾഡൻ ബോർഡർ ടിഷ്യു സിൽക്ക് സാരികൾക്ക് നല്ല ആവശ്യക്കാരുണ്ട്. എന്നാൽ കണിക്കൊന്ന പൂക്കളുള്ള സാരികളെത്തിയതോടെ എല്ലാം വഴി മാറി
ദീപ രാജീവ് ആലുങ്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |