പാലാ . നിരന്തരം അപകടങ്ങൾ നടക്കുന്ന പാലാ - പൊൻകുന്നം റോഡിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ റോഡ് സേഫ്റ്റി അതോററ്റിക്ക് നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. പൈകയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നവീകരിച്ച ശേഷം അഞ്ചു വർഷത്തിനുള്ളിൽ 201 അപകടങ്ങളിലായി 51 പേർ മരിച്ചത് ഗൗരവകരമാണ്. പരക്കേറ്റത് 151 പേർക്കാണ്. റോഡിൽ ദിശാബോർഡുകളും ഗതാഗത നിയന്ത്രണ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും അടിയന്തിരമായി സ്ഥാപിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ റമ്പിൾ ട്രിപ്പുകളും കാമറകളും സ്ഥാപിക്കണം. മറ്റു സ്ഥലങ്ങളിൽ നിന്ന് ഇതുവഴി കടന്നു പോകുന്നവർക്കാണ് കൂടുതലും അപകടം സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. റോഡിനെക്കുറിച്ച് ധാരണയില്ലാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |