തന്റെ പങ്കാളിത്തം കോൺഗ്രസിന് ഗുണകരമെന്നും പരാമർശം
കണ്ണൂർ: താൻ സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുത്തത് ഉചിതമാണെന്ന് പ്രൊഫ.കെ.വി.തോമസ്. സദസിനെ ആവേശലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും ആവോളം പുകഴ്ത്തിയുമായിരുന്നു പാർട്ടി വിലക്ക് ലംഘിച്ച് വേദിയിലെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം.
പങ്കെടുക്കണോ വേണ്ടയോയെന്ന് ആശയകുഴപ്പുമുണ്ടായിരുന്നു. എം.വി ജയരാജൻ തന്നെ വിടാതെ ഈ ദിവസങ്ങളിൽ പിൻതുടർന്നു. ഉചിതമായ തീരുമാനമെടുക്കാൻ ഉപദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രവർത്തകരുടെ നീണ്ട കരഘോഷത്തിനിടെ കെ.വി. തോമസ് പറഞ്ഞു.
പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതിൽ തനിക്ക് അനുഭവമുണ്ട്. പല കേരളം ഭരിച്ച മുഖ്യമന്ത്രിമാർ നോക്കിയിട്ടും പൂർത്തിയാകാത്ത വൈപ്പിൻ പദ്ധതി പൂർത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വിൽപവർ കൊണ്ടാണെന്നും കെ.വി. തോമസ് പറഞ്ഞു. താൻ സെമിനാറിൽ പങ്കെടുത്തത് കോൺഗ്രസിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിയുടെ നേതൃത്വത്തിൽ കൊവിഡിനെ ഏറ്റവും നന്നായി നേരിട്ട സംസ്ഥാനമാണ് കേരളം. കൊവിഡിലെ കേന്ദ്രസമീപനം നമ്മൾ കണ്ടതാണെന്നും കെ.വി. തോമസ് പറഞ്ഞു.
കെ റെയിലിൽ സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയാണെന്നും വികസനത്തിനായി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിർക്കണമെന്നില്ലെന്നും കെ.വി. തോമസ് തുറന്നടിച്ചത് സി.പി.എം നേതാക്കളിലും പ്രവർത്തകരിലും ആവേശം പകർന്നു.ഉദ്ഘാടകനായ പിണറായി വിജയൻ കെ.വി.തോമസിന്റെ പ്രസംഗത്തെ ഏറെ താൽപര്യത്തോടെ കേട്ടിരിക്കുന്ന കാഴ്ചയ്ക്കും വേദി സാക്ഷിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |