കോട്ടയം. വേനൽമഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ച ഹെക്ടറിന് 35000 രൂപ അപര്യാപ്തമാണ്. ഒരേക്കർ കൃഷിചെയ്യുന്നതിന് കൊയ്ത്ത് കൂലി കൂടാതെ 35,000 രൂപയോളം ചെലവ് വരും പാട്ട കൃഷിക്കാരൻ ആണെങ്കിൽ 25000 രൂപ പാട്ടതുകയും വരും. കൃഷി ചെലവിന് ആനുപാതികമായ നഷ്ടപരിഹാരമാണ് നൽകേണ്ടത്. കാർഷിക ഇൻഷ്വറൻസ് പദ്ധതി കാര്യക്ഷമമാക്കണം. കൃഷിനാശം ഉണ്ടായ സ്ഥലങ്ങളിൽ കളക്ടർ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തണം. പലിശയ്ക്ക് പണമെടുത്ത് കൃഷിചെയ്യുന്ന കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടരുതെന്നും സുരേഷ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |