കൊല്ലം: ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിൽ നടത്തിയ പരിശോധനയിൽ 211 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 52 പരിശോധനകളിൽ നിന്ന് 25 സാമ്പിളുകൾ ശേഖരിച്ചു. മൂന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ വീതം അടങ്ങുന്ന രണ്ട് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി തിരുവനന്തപുരം ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് അയച്ചു. നീണ്ടകര തുറമുഖത്ത് ബോട്ടുകളിൽ എത്തിക്കുന്ന മത്സ്യവും പരിശോധിച്ചു. കൊല്ലം, കാവനാട്, അഞ്ചാലുംമൂട്, പരിമണം, പോളയത്തോട്, കടപ്പാക്കട പ്രദേശത്തെ വിവിധ മാർക്കറ്റുകളിലും പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ കമ്മിഷർ എസ്. അജി, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡി. സുജിത്ത് പെരേര, എസ്. സംഗീത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |