SignIn
Kerala Kaumudi Online
Thursday, 19 September 2024 11.59 AM IST

അമൃതൂറും വിഭവങ്ങളുമായി അമൃതം

Increase Font Size Decrease Font Size Print Page
amurutham
അമൃതം പൊടി കൊണ്ടുള്ള വിഭവങ്ങളുമായി വനിതാ ശിശുവികസന വകുപ്പിന്റെ സ്റ്റാൾ

തൃശൂർ: അമൃതം പൊടി കൊണ്ട് പായസം മുതൽ കട്‌ലറ്റ് വരെ. ഏത് കഴിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടാക്കും വിധമാണ് വനിതാശിശു വികസന വകുപ്പിന്റെ ഭക്ഷ്യവിഭവ പ്രദർശനമേള. അംഗൻവാടി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടി കൊണ്ട് കുറുക്ക് മാത്രമല്ല, രുചികരമായ വിഭവങ്ങളും ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്.

അമൃതം പൊടി കുടിക്കാൻ കുട്ടികൾ മടി കാണിച്ചതോടെയാണ് ലോലിപോപ്പ്, മിൽക്ക് ഷെയ്ക്ക്, കട്‌ലറ്റ്, കുക്കർ അപ്പം, ഉണ്ട, കേക്ക്, ഉപ്പുമാവ്, നേന്ത്രപ്പഴം മിൽക്ക് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കിയത്. അംഗൻവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരുമാണ് വിഭവങ്ങൾ ഒരുക്കിയത്. പാചകക്കുറിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. അംഗൻവാടികളിൽ ലഭിക്കുന്ന സേവനങ്ങൾ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാരങ്ങൾ എന്നിവയുടെ പ്രദർശനവും ബോധവത്കരണ ക്ലാസുകളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

പെണ്മ തുടിക്കും കലാസൃഷ്ടികൾ

തൃശൂർ: വർണങ്ങൾ ചാലിച്ച് ഒരുക്കിയ ബോട്ടിലുകൾ, കാൻവാസുകൾ, നനുത്ത തൂവലുകളിൽ വിരിഞ്ഞ ഡ്രീം ക്യാച്ചറുകൾ... സർഗശേഷിയാൽ ചലിക്കുന്ന പെൺവിരലുകൾ തീർത്ത കരകൗശല വസ്തുക്കളാൽ സമ്പന്നമാണ് 'എന്റെ കേരളം' പ്രദർശന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാൾ.
തൃശൂർ രാമവർമപുരത്തെ മോഡൽ ഗേൾസ് ഹോം, മെന്റൽ ഹെൽത്ത് സെന്റർ, സർക്കാർ മഹിളാമന്ദിരം എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളാണ് ഈ സൃഷ്ടികൾക്ക് പിന്നിൽ. ബോട്ടിൽ ആർട്ട്, ഡ്രീം ക്യാച്ചർ, ഫ്‌ളവർവേസ്, പെയിന്റിംഗുകൾ, പെൻ ഹോൾഡർ, ചിരട്ടയിൽ തീർത്ത കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങിയ അലങ്കാര സൃഷ്ടികൾക്ക് പുറമെ അച്ചാറുകൾ, ചിപ്‌സുകൾ, സോപ്പുപൊടി, ചവിട്ടി തുടങ്ങിയവയും സ്റ്റാളിലുണ്ട്.
വനിതാ ശിശു വികസനവകുപ്പാണ് 250 ഓളം വരുന്ന അന്തേവാസികൾക്ക് കലാസൃഷ്ടികൾ ഒരുക്കാൻ പരിശീലനം നൽകിയത്.

ആശങ്കയില്ലാത്ത തുടര്‍പഠനം; വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് എന്റെ കേരളം

തൃശൂർ: പത്താം ക്ലാസ് പ്ലസ്ടു പരീക്ഷകൾ കഴിയാൻ ഇനി നാളുകൾ മാത്രം. തുടർപഠനം സംബന്ധിച്ച വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എന്റെ കേരളം മെഗാ പ്രദർശന വിപണന മേള. തൊഴിൽദായകമായ കോഴ്‌സുകളെക്കുറിച്ചറിയാനും താത്പര്യമുള്ള കോഴ്‌സിന് രജിസ്റ്റർ ചെയ്യാനും തൊഴിൽ പോർട്ടലുകളിലേക്കുള്ള ആജീവനാന്ത രജിസ്‌ട്രേഷനും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമായ അസാപിന്റെ സ്റ്റാളിൽ സൗകര്യം. 14 സെക്ടറുകളിലായുള്ള നൂറിലധികം കോഴ്‌സുകൾ, മൂവായിരത്തോളം സ്‌കോളർഷിപ്പുകൾ എന്നിവയെപ്പറ്റി അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.