SignIn
Kerala Kaumudi Online
Friday, 20 September 2024 12.19 PM IST

വൃത്തിഹീനം, പഴകിയ ഭക്ഷണം: 33 ഭക്ഷണശാലകൾ പൂട്ടി

Increase Font Size Decrease Font Size Print Page
food
ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ബൈപ്പാസ് റോഡി ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തപ്പോൾ

കൊല്ലം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജി​ല്ലയി​ൽ ഇന്നലെ നടത്തി​യ പരിശോധനയിൽ 10 ഹോട്ടലുകളും ജ്യൂസ് സ്റ്റാളുകളും അടപ്പി​ച്ചു. ഇതുവരെ നടന്ന പരിശോധനകളിൽ 33 ഭക്ഷണശാലകൾക്കാണ് ജി​ല്ലയി​ൽ പൂട്ടുവീണത്.

21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും പഴകിയ ആഹാരം സൂക്ഷിച്ചതുമായ നിരവധി ഹോട്ടലുകൾ പരിശോധനയിൽ കണ്ടെത്തി. ശക്തികുളങ്ങര, കാവനാട്, ആൽത്തറമൂട്, പട്ടാഴി, പത്തനാപുരം, കൊല്ലം പളളിമുക്ക് എന്നിവി​ടങ്ങളിലെ ഷോപ്പുകളും ഹോട്ടലുകളുമാണ് ഇന്നലെ പരിശോധിച്ചത്. നിരവധി സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഷവർമ ഉൾപ്പെടെ വിൽക്കുന്ന അറബിക് ഹോട്ടലുകൾ കൂടുതലായി പരിശോധിക്കുന്നുണ്ട്. 'ഓപ്പറേഷൻ മത്സ്യ' എന്ന പേരിട്ട പരിശോധനയിൽ 233 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. 242 സ്ഥലങ്ങളിൽ പരിശോധന നടന്നു. ഹോട്ടലുകളിൽ നിന്ന് മോശമായ 30 കിലോ ഇറച്ചിയും പിടികൂടി നശിപ്പിച്ചു.

 വരവ് കുറഞ്ഞു, മീൻ വില ഉയർന്നു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ പരിശോധന ശക്തമാക്കിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുളള മത്സ്യങ്ങളുടെ വരവ് കുറഞ്ഞു. ഇതോടെ വിപണിയിൽ മത്സ്യലഭ്യത കുറയുകയും ഉള്ളവയ്ക്ക് വില കൂടുകയും ചെയ്തു. ഈസ്റ്ററിന് ശേഷം മത്സ്യം വളരെ കുറവായി​രുന്നു. മണ്ണെണ്ണയുടെ ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തതോടെ തൊഴിലാളികൾ പലരും കടലിൽ പോകാതെയായി. ഈ അനിശ്ചിതത്വത്തിൽ വരവ് മത്സ്യങ്ങൾ വിപണി കീഴടക്കിത്തുടങ്ങിയപ്പോഴാണ് ഭക്ഷ്യസുരക്ഷാ വകുപ്പുിന്റെ നേത്യത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.