ന്യൂഡൽഹി: ഇന്ത്യയുടെ സേവന കയറ്റുമതി 2021-22ൽ എക്കാലത്തെയും ഉയരമായ 25,440 കോടി ഡോളറിലെത്തി (ഏകദേശം 19 ലക്ഷം കോടി രൂപ). മാർച്ചിലെ മാത്രം കയറ്റുമതി 2,690 കോടി ഡോളറാണ്; ഇതും സർവകാല റെക്കാഡാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ടെലി കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സർവീസസ്, മറ്റ് ബിസിനസ് സർവീസസ്, ട്രാൻസ്പോർട്ടേഷൻ എന്നിവയാണ് റെക്കാഡ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബാങ്കിംഗ്, ഇൻഷ്വറൻസ് വിഭാഗങ്ങളും സേവന കയറ്റുമതി രംഗത്തുണ്ട്. 2019-20ലെ 21,320 കോടി ഡോളറിന്റെ (16 ലക്ഷം കോടി രൂപ) റെക്കാഡാണ് കഴിഞ്ഞ സാമ്പത്തികവർഷം പഴങ്കഥയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |