തൃശൂർ: തൃശൂർ പൂരത്തിന് രണ്ടുദിവസമായി കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത് മൊത്തം 326 കാഷ്വാൽറ്റി കേസുകൾ. 9 പേർക്ക് ഹൃദയസംബന്ധ അസ്വസ്ഥതകളായിരുന്നു. ഏറ്റവും കൂടുതൽ പേരെത്തിയത് കുടമാറ്റ സമയത്തായിരുന്നു.
48 മണിക്കൂറും തൃശൂർ പൂരത്തിനൊപ്പം ആശുപത്രി ജീവനക്കാർ കർമ്മനിരതരായി. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു സ്റ്റാഫുപോലും ലീവെടുത്തിരുന്നില്ലെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. കോർപറേഷൻ, ശുചീകരണതൊഴിലാളികളും സജീവമായിരുന്നു. ഏതാനും ദിവസമായി 24 മണിക്കൂറും നഗരശുചീകരണ പ്രവർത്തനങ്ങൾ ഇടതടവില്ലാതെ നടത്തി. പകൽപ്പൂരം ഉപചാരം ചൊല്ലി പിരിഞ്ഞ് ജനങ്ങളുടെ പൂരം അവസാനിച്ചപ്പോഴും ശുചീകരണ തൊഴിലാളികൾ പൂരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ നഗരം ശുചീകരിക്കുന്ന യജ്ഞം ഏറ്റെടുത്തു. രണ്ടുദിവസമായി 14 ലക്ഷത്തിലേറെ ജനങ്ങൾ വന്നുപോയ സ്ഥലമാണ് ശുചീകരിച്ചതെന്നും മേയർ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |