ഈരാറ്റുപേട്ട: വെള്ളക്കെട്ടിലൂടെ അപകടകരമായി ബസ് ഓടിച്ചതിന് സസ്‌പെൻഷനിലായിരുന്ന ജീവനക്കാരനെ തിരിച്ചെടുത്തു. കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ പൂഞ്ഞാറിലായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് സെന്റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലേക്ക് ജയദീപ് ബസ് ഓടിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ബസിന് നാശനഷ്ടമുണ്ടാകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസ്സിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടായ തുക ഇയാൾ തിരിച്ചടച്ചിരുന്നു. സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായി ഗുരുവായൂരിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |