കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണവും പര്യടനവും അന്തിമ ഘട്ടത്തിൽ. ഇന്നലെ മഴ മാറി നിന്നതോടെ മൂന്ന് മുന്നണികളുടെയും പര്യടനത്തിന് വിവിധ സ്വീകരണ പോയിന്റുകളിൽ വലിയ ജനപങ്കാളത്തമുണ്ടായിരുന്നു.
ജോയ്ക്ക് ആവേശ
സ്വീകരണവുമായി കുട്ടികൾ
ചിഹ്നം പതിപ്പിച്ച മുത്തുക്കുടകളുമേന്തി നൂറ് കണക്കിന് പേരാണ് ഇന്നലെ ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് അകമ്പടിയായത്. വിവിധയിടങ്ങളിൽ കുട്ടികളുടെ നീണ്ട നിരതന്നെ ജോയെ സ്വീകരിക്കാനെത്തി. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചെത്തിയ കുരുന്നുകളെ കണ്ടപ്പോൾ പലയിടത്തും സ്ഥാനാർത്ഥിയും ആവേശത്തോടെ അവർക്കൊപ്പം ചേർന്നു.
രാവിലെ ചളിക്കവട്ടം കൃഷ്ണപിള്ള ജംഗ്ഷനിൽ നിന്നും ആരംഭിച്ച പൊതുപര്യടനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് കണിയാവേലിയില് അവസാനിച്ചു. തുടങ്ങിയ കേന്ദ്രങ്ങളിലൂടെയായിരുന്നു. ഉച്ചയ്ക്ക് ശേഷം വൈറ്റില വെസ്റ്റിൽ തൈക്കൂടം സെന്റ് ആന്റണീസ് കുരിശുപള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച പൊതുപര്യടനം വിവിധ പോയിൻ്റുകൾ പിന്നിട്ട് പാരഡൈസ് റോഡിൽ സമീപിച്ചു.
ഉമയ്ക്കായി നേതാക്കളുടെ
നീണ്ടനിര
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത് തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പര്യടനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, രമ്യഹരിദാസ് എം.പി തുടങ്ങിയവർ ഉമയ്ക്കൊപ്പം ചേർന്നു.
നിലംപതിഞ്ഞിമുകളിലെത്തിയ ഉമ തോമസ് പ്രദേശത്തെ വീടുകളിലും ഗോകുലം, അനേഖ, ട്രിനിറ്റി ഫ്ളാറ്റുകളിലുമെത്തി വോട്ടഭ്യർഥന നടത്തി.
മനയ്ക്കകടവിൽ നിന്ന് ആരംഭിച്ച പര്യടനം ഇടച്ചിറ ജംഗ്ഷൻ, ഇൻഫോ പാർക്ക്, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞിമുഗൾ, കണ്ണങ്കേരി, തൂതിയൂർ, സുരഭി നഗർ എന്നിവിടങ്ങളിലൂടെ കാക്കനാട് സമാപിച്ചു.
ഗൃഹ സമ്പർക്കം
തുടർന്ന് എ.എൻ.ആർ
പേട്ട സ്ക്വയറിൽ നിന്ന് ആരംഭിച്ച എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പര്യടനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രാവിലത്തെ ഗൃഹ സമ്പർക്കത്തിനു ശേഷം ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു പൊതുപര്യടനം ആരംഭിച്ചത്. പൂണിത്തുറ കൊട്ടാരം, മുക്കോട്ടി അമ്പലം, വളപ്പിൽ കടവ്, കൊരങ്ങാത്ത് തെക്ക്, പേട്ട ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടവന്ത്രയിലായിരുന്നു സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |