കാഠ്‌മണ്ഡു : നേപ്പാളിൽ തകർന്ന് വീണ വിമാനത്തിൽ നാല് ഇന്ത്യക്കാരും. മുംബയ് സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി വൈഭവ് ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. മുംബയ് സ്വദേശികളായ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാൾ സ്വഗേശികളും രണ്ട് ജർമ്മൻ പൗരൻമാരും നേപ്പാൾ സ്വദേശികളായ മൂന്ന് നേപ്പാൾ നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാൾ സ്വദേശികളും രണ്ട് ജർമ്മൻ പൗരന്മാരും 3 നേപ്പാൾ സ്വദേശികളായ ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് നേപ്പാളിലെ പൊഖാരയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന താര എയർസിന്റെ വിമാനം കാണാതായത്. സൈന്യം തെരച്ചിൽ തുടരുന്നതിനിടെ വിമാനാവശിഷ്ടങ്ങൾ കണ്ടുവെന്ന് ഗ്രാമീണർ സെെന്യത്തെ അറിയിക്കുകയാരിുന്നു. മുസ്താംഗിലെ കോവാംഗ് എന്ന സ്ഥലത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരും സൈന്യവും എത്തിയിട്ടുണ്ട്.
മുസ്താംഗ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയിൽ എത്തിയ വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. അതിനുശേഷം വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ചീഫ് ഡിസ്ട്രിക് ഓഫീസർ നേത്ര പ്രസാദ് ശർമ്മ നേരത്തെ പറഞ്ഞിരുന്നു. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണിത്. പ്രഭാകർ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |