പഴകുളം: വാട്ടർ അതോറിറ്റിയുടെ പൈപ്പ് കുഴിയിൽ പെട്രോൾ ടാങ്കർ ലോറി താഴ്ന്നു. ആശങ്കകൾക്കൊടുവിൽ ഫയർഫോഴ്സ് വാഹനം ഉയർത്തി അപകടം ഒഴിവാക്കി. ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നിന് പഴകുളം ജംഗ്ഷനിലാണ് സംഭവം. ജംഗ്ഷനിൽ നിന്ന് പള്ളിക്കൽ ഭാഗത്തേക്ക് തിരിയുന്നയിടത്ത് ആറടി താഴ്ചയിൽ വാട്ടർ അതോറിറ്റി കുഴിയെടുത്തിരുന്നു. പൈപ്പുപണികഴിഞ്ഞ് കുഴി മണ്ണിട്ട് നികത്തിയിരുന്നു.
മഴപെയ്തു മണ്ണ് താഴ്ന്ന് ചെറിയ തടം രൂപപെട്ടയിടത്താണ് ടാങ്കർലോറി താഴ്ന്നത്. കൊച്ചിയിൽ നിന്ന് പെട്രോൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിന്റെ പിൻചക്രം പകുതിയോളം കുഴിയിൽ അകപ്പെട്ടു. 12,000 ലിറ്റർ പെട്രോൾ വാഹനത്തിൽ ഉണ്ടായിരുന്നത് ആളുകളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഫയർ ഫോഴ്സിന്റെ ചെയിൻ ബ്ലോക്ക്, ജെ.സി.ബി എന്നിവ ഉപയോഗിച്ച് വാഹനം ഉയർത്തി പിന്നിലേക്ക് തള്ളിനീക്കുകയായിരുന്നു. അടൂർ ഫയർസ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റജികുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എസ്.എ.ജോസ്, കെ.ജി.രവീന്ദ്രൻ, അജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനം ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |