ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി- 20 ഇന്ന്
തോറ്രാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം
വിശാഖപട്ടണം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ മൂന്നാമത്തെ മത്സരം ഇന്ന് വിശാഖ പട്ടണത്ത് നടക്കും. രാത്രി 7ന് തുടങ്ങുന്ന മത്സരത്തിൽ തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. അഞ്ച് മത്സരങ്ങ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്ക ജയം നേടിയിരുന്നു. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലേ ഇന്ത്യയ്ക്ക് പരനമ്പര സ്വന്തമാക്കാനാകൂ.
തിരിച്ചുവരാൻ ടീം ഇന്ത്യ
പ്രമുഖ താരങ്ങൾ ഇല്ലാതെ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യ ഐ.പി.എല്ലിന് ശേഷമുള്ള ആലസ്യത്തിൽ നിന്ന് മുക്തരായിട്ടില്ലെന്ന സൂചനയാണ് കഴിഞ്ഞ മത്സരങ്ങൾ നൽകുന്നത്. കെ.എൽ രാഹുലിന് പരിക്കേറ്റതിനെത്തുടർന്ന് അവസാന നിമിഷം ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന റിഷഭ് പന്തിന് ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. നിർണായക സമയത്ത് സമ്മർദ്ദത്തിലാകുന്നുവെന്നും ബൗളർമാരെ കൃത്യമായി ഉപയോഗിക്കാനാകുന്നില്ലെന്നും തീരുമാനമെല്ലാം പിഴയ്ക്കുന്നുവെന്നുമുള്ള പഴികൾ ഇതിനകം തന്നെ പന്തിനെതിരെ ഉയർന്നു കഴിഞ്ഞു. ബൗളിംഗാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ആയിരിക്കുന്നത്. ഭുവനേശ്വർ കുമാർ ഒഴികെയുള്ളവർക്ക് മികവിലേക്ക് ഉയരാനായിട്ടില്ല.
യൂസ്‌വേന്ദ്ര ചഹലും അക്ഷർ പട്ടേലും നയിക്കുന്ന സ്പിൻ ഡിപ്പാർട്ട്മെന്റാണ് വലിയ ശോകം ആയിപ്പോയത്. നിർണായക മത്സരത്തിൽ സ്പീഡ്സ്റ്രർാ ഉമ്രാൻ മാലിക്കിനോ, അർഷദീപ് സിംഗിനോ അവസരം കൊടുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ആവേശ് ഖാൻ പുറത്തിരിക്കേണ്ടി വന്നേക്കാം. ശ്രേയസിന് പകരം ഓഫ് സ്പിന്നർ കൂടിയായ ദീപക് ഹൂഡയെ അവസാന പതിനൊന്നിൽ ഉൾപ്പെടുത്താനും സാധ്യത തെളിയുന്നുണ്ട്.
സാധ്യതാ ടീം: ഇഷാൻ,റുതുരാജ്,ദീപക്/ശ്രേയസ്, റിഷഭ്,ഹാർദ്ദിക്, കാർത്തിക്, അക്ഷർ,ഹർഷൽ, ആവേശ്, ഭുവനേശ്വർ, ചഹൽ.
പരമ്പര പിടിക്കാൻ ദക്ഷിണാഫ്രിക്ക
ആദ്യ രണ്ട് മത്സരങ്ങലും ജിയച്ച് ആത്മവിശ്വാസത്തിന്റെ പരകോടിയിലുള്ള ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. കൈക്കുഴയ്ക്ക് പരിക്കേറ്റ ക്വിന്റൺ ഡി കോക്ക് ഇന്നും കളിക്കുന്ന കാര്യം സംശയത്തലാണ്. കൊവിഡ് ബാധിതനായ എയ്ഡൻ മർക്രത്തിന്റെ ക്വാർന്റൈൻ കഴിഞ്ഞിട്ടുമില്ല. അതിനാൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ മറ്റമുണ്ടായേക്കില്ല. മില്ലർ, ക്ലാസൻ എന്നിവരുടെയെല്ലാം ഫോം സന്ദർശകർക്ക് പ്ലസ് പോയിന്റാണ്.
സ്പിന്നർമാരായ കേശവ് മഹാരാജ്, ഷംസി എന്നിവരിൽ ഒരാളെ ഇന്ന് പുറത്തിരുത്തി ഒരു പേസറെക്കൂടി കളിപ്പിച്ചേക്കും.
സാധ്യതാ ടീം: ബവുമ, ഹെൻഡ്രിക്സ്, ഡുസ്സൻ, മില്ലർ, ക്ലാസൻ,പ്രിറ്റോറിയസ്, പാർനൽ,റബാഡ, എൻഗിഡി/മഹാരാജ്, നോർട്ട്‌ജെ, ഷംസി.
ലൈവ്: രാത്രി 7.മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |