ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് മുൻ സൈനിക മേധാവി ജനറൽ വി.കെ മാലിക് പറഞ്ഞു.
ഇന്ത്യൻ സായുധ സേന ഒരു സന്നദ്ധ സേനയാണെന്നും ഇതൊരു ക്ഷേമ സംഘടനയല്ലെന്നും നാം മനസ്സിലാക്കണമെന്നും കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകി വിജയം നേടിയ ജനറൽ മാലിക്ക് പറഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടാനും പ്രതിരോധിക്കാനും കഴിയുന്ന മികച്ചവരെയാണ് സേനയ്ക്കാവശ്യം. ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും ഗുണ്ടായിസം നടത്തുന്നവരും സായുധ സേനയിൽ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മാലിക് പറഞ്ഞു. റിക്രൂട്ട്മെന്റ് താത്ക്കാലികമായി നിർത്തി വെച്ചത് മൂലം നിരവധി ഉദ്യോഗാർത്ഥികളുടെ നിരാശയും ഉത്‌ക്കണ്ഠയും മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |