കൊച്ചി: ഒരു വർഷത്തിനിടെ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തത് 19,501 റേഷൻ കാർഡുകൾ. 23,928 അപേക്ഷകളിൽ നിന്നാണ് പരിശോധനകൾക്ക് ശേഷം പുതിയ കാർഡുകൾ നൽകിയത്.
572 പേർക്ക് മഞ്ഞ നിറത്തിലുള്ള അന്ത്യോദയാ അന്ന യോജന (എ.എ.വൈ) കാർഡുകൾ അനുവദിച്ചപ്പോൾ 18,929 പേർക്കാണ് പിങ്ക് നിറത്തിലുള്ള പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്) കാർഡ് ലഭിച്ചത്. 2021 മേയ് 27 മുതലുള്ള കണക്കുകളാണിത്.
സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി ആരംഭിച്ച ഒരു ലക്ഷം മുൻഗണനാ കാർഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരമുള്ള 772 റേഷൻ കാർഡുകളുടെ വിതരണവും ഉടൻ പൂർത്തിയാകും. 16 കുടുംബങ്ങൾക്ക് മഞ്ഞ കാർഡും 180 കുടുംബങ്ങൾക്ക് പിങ്ക് കാർഡും നൽകിക്കഴിഞ്ഞു.
ആലുവ താലൂക് സപ്ലൈ ഓഫീസിലാണ് കൂടുതൽ പേർക്ക് റേഷൻ കാർഡുകൾ മാറ്റി നൽകിയത്. 4,277 പിങ്ക് കാർഡുകളും 50 മഞ്ഞ കാർഡുകളും ഉൾപ്പടെ 4,320 എണ്ണം.
രണ്ടാം സ്ഥാനത്തുള്ള കുന്നത്തുനാട് താലൂക്കിൽ 3,627 പിങ്ക് കാർഡുകളും 60 മഞ്ഞ കാർഡുകളും.
പറവൂർ താലൂക്കിൽ 3,008 പിങ്ക് കാർഡുകൾ, 130 മഞ്ഞ കാർഡുകൾ
കോതമംഗലം താലൂക്കിലായിരുന്നു ഏറ്റവുമധികം പേർക്ക് മഞ്ഞ കാർഡ്. 171 എണ്ണം.
എറണാകുളം നഗരപരിധി ഉൾപ്പെടുന്ന കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് (816),
എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ്
(695) എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കുറവ് റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയത്.
തരം മാറ്റാനുള്ള ഏറ്റവും കുറവ് അപേക്ഷകർ എത്തിയതും ഇവിടങ്ങളിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |