ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ട്സ്‌മാനോട് മോശമായി പെരുമാറുന്ന ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്‌ക്വാദിനെ നേരെ വിമർശനം. അഞ്ച് മത്സര പരമ്പരയിലെ അവസാന ട്വന്റി-20ക്കിടെയാണ് താരത്തിന്റെ മോശം സമീപനം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
ബാറ്റിംഗിന് തയാറായി ഇന്ത്യൻ താരങ്ങൾ ടീം ഡഗൗട്ടിൽ ഇരിക്കുന്നതിനിടെ ഒരു ഗ്രൗണ്ട്സ്‌മാൻ സെൽഫിക്കായി സമീപിക്കുന്നത് വീഡിയോയിൽ കാണാം. ഗ്രൗണ്ട്സ്‌മാൻ സെൽഫിയെടുക്കാനുള്ള അനുവാദം ചോദിക്കുന്നതും ഇയാളെ ഗെയ്‌ക്വാദ് ചെറുതായി തള്ളി മാറ്റുന്നുണ്ട്. നീങ്ങിയിരിക്കൂ എന്ന തരത്തിലുള്ള ആംഗ്യവും താരം കാണിക്കുന്നുണ്ട്.
ആരാധകരും മുൻതാരങ്ങളും ഓപ്പണറെ വിമർശിച്ച് എത്തുന്നുണ്ട്. എന്നാൽ കുറച്ച് ആരാധകർ താരത്തെ പിന്തുണച്ചും എത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളും ബയോബബിളും ചൂണ്ടിക്കാട്ടിയാണ് ഇവർ താരത്തെ ന്യായീകരിച്ചത്.
കനത്ത മഴയെത്തുടർന്ന് 50 മിനിറ്റോളം വൈകിയാണ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ചത്. പിന്നാലെ മഴ കടുത്തതോടെ മത്സരം ഉപേക്ഷിച്ചു. ഇരു രാജ്യങ്ങളും 2-2ന് പരമ്പരക്കിരീടം പങ്കുവച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. മൂന്നാമത്തെയും നാലാമത്തെയും മത്സരം ജയിച്ചാണ് ഇന്ത്യ പരമ്പര ഒപ്പത്തിനൊപ്പമാക്കിയത്.
Very bad and disrespectful gesture by Ruturaj Gaikwad. Sad to see these groundsmen getting treated like this 😔#RuturajGaikwad pic.twitter.com/jIXWvUdqIX
— Arnav (@imarnav_904) June 19, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |