പത്തനംതിട്ട : സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയായ ഇന്നലെ പ്രവർത്തിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുടെ മേൽനോട്ടത്തിലാണ് ഫയൽ തീർപ്പാക്കൽ നടത്തിയത്. ഓഫീസുകളിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല.
കൊവിഡ് പ്രതിസന്ധിമൂലം തുടർ നടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് സർക്കാർ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജിലാതലത്തിലും അവലോകനം നടത്തും. അതത് മന്ത്രിമാർ പുരോഗതി വിലയിരുത്തും.
ഫയൽ തീർപ്പാക്കൽ യജ്ഞം ഇതുവരെ
ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയിൽ റവന്യൂ വകുപ്പിൽ 2799 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കളക്ടറേറ്റ് 2149, ആർ.ഡി.ഒാഫീസുകൾ 175, താലൂക്ക് ഓഫീസുകൾ 381,വില്ലേജ് ഓഫീസുകൾ 89, സ്‌പെഷ്യൽ ഓഫീസുകൾ 5 എന്നിങ്ങനെയാണ് തീർപ്പാക്കിയ ഫയലുകളുടെ എണ്ണം. കളക്ടറേറ്റിനു പുറമേ ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, സബ് ഓഫീസുകൾ, ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫീസുകളും, ട്രഷറികളും ഞായറാഴ്ച പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |